എല്‍പാസൊ(കൊളറാഡൊ): കൊളറാഡൊ സ്പ്രിംഗില്‍ നിന്നും കാണാതായ പതിനൊന്നുകാരന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തമ്മയെ സൗത്ത് കരോളിനായില്‍ നിന്നും മാര്‍ച്ച് 2 തിങ്കളാഴ്ച പിടികൂടി കൊലകുറ്റത്തിന് കേസ്സെടുത്തു.
ജനുവരി 27 ന് കുട്ടിയെ കാണാതായി വളര്‍ത്തമ്മ ലറ്റീഷ സ്റ്റൗച്ച് പോലീസില്‍ അറിയിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ മകന്റെ കൊലയാളിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോര്‍സണ്‍ നഞ്ചിലുള്ള വസതിയില്‍ നിന്നും ജനുവരി 27 ഉച്ചതിരിഞ്ഞ് 3 നും 4 നും ഇടയിലാണ് കുട്ടിയെ കണ്ടെത്തിയത്.
അടുത്ത കൂട്ടുകാരന്റെ വീട്ടിലേക്ക് നടന്നുപോയതായാണ് വളര്‍ത്തമ്മ പോലീസിനോ പറഞ്ഞത്. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ജീവനോടെയില്ല എന്നാണ് എല്‍പാസോ കൗണ്ടി ഷെറിഫ് ജാക്വിലിന്‍ കിര്‍ബി പറയുന്നത്. കുട്ടിയെ കാണാതായത് മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരും, വളണ്ടിയര്‍മാരും ദിവസങ്ങളോളം അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. വളര്‍ത്തമ്മയെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നതെന്നും കിര്‍ബി പറഞ്ഞു. അറസ്റ്റ് ചെയ്ത ലറ്റീഫയെ ഹൊറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചിട്ടിരിക്കയാണ്.
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…