വാഷിംഗ്ടണ്‍: വാഷിംഗ്ടണിൽ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേല്‍ ഡിഗന്‍ തന്റെ ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡന്‍വാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം.
തൊട്ടടുത്ത ദിവസം സമീപവാസി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
മുന്‍ സുഹൃത്തായിരുന്ന കുട്ടികളുടെ പിതാവുമായി കുട്ടികളുടെ അവകാശം സംബന്ധിച്ചു കോടതിയില്‍ കേസു നടന്നുവരുന്നതിനിടയിലാണ് മിഷേല്‍ ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നത്. കുട്ടികളെ വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നതായി മിഷേലിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
കുട്ടികളെ ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ലാത്ത മിഷേലിന്റെ സ്വഭാവത്തെ കുറിച്ചു സഹപ്രവര്‍ത്തകര്‍ക്കും സമീപവാസികള്‍ക്കും വലിയ മതിപ്പായിരുന്നു. സമീപ കാലത്തായി ഇവര്‍ മാനസിക തകര്‍ച്ചയിലായിരുന്നുവെന്നും കുട്ടികളെ കുറിച്ചുള്ള ചിന്ത മിഷേലിനെ അലട്ടിയിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കി.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…