യുഎസ്: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു. 80 വയസായിരുന്നു.
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി പോരാടി പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തിയാണ് ലൂയിസ്. 1965ല്‍ ‘കറുത്ത വര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കൂ’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം നയിച്ച ആളാണ് ലൂയിസ്. 600 പേരാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ച 6 മഹാരഥന്മാരില്‍ ഇളയയാളാണ് ലൂയിസ്. അലബാമയിലെ പൈക്ക് കൗണ്ടിയില്‍ 1940 ഫെബ്രുവരി 21നാണ് ലൂയിസിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ കറുത്ത വര്‍ഗക്കാരനെന്ന പേരില്‍ ലൈബ്രറി കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലൂയിസ് സമരത്തിലേക്ക് ചുവടുവയ്ക്കുന്നത്.
ട്രോയി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ കറുത്ത വിദ്യാര്‍ത്ഥിയായിരുന്നു ലൂയിസ്. പതിനെട്ടാം വയസില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുമായി സൗഹൃദം സ്ഥാപിച്ചതോടെയാണ് കൂടുതല്‍ സമരങ്ങളിലേക്ക് ഇറങ്ങിചെന്നത്.
1963 ൽ സ്റ്റുഡന്റ് നോൺവയലന്റ് കോ ഓർഡിനേറ്റിങ് കമ്മിറ്റി അധ്യക്ഷനായ ലൂയിസ് 1981 ൽ അറ്റ്ലാന്റ സിറ്റി കൗൺസിലിലൂടെ രാഷ്ട്രീയത്തില്‍ ചുവടുവച്ചു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്ലോയ്ഡ് പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ നടന്ന സമരത്തിലും ലൂയിസ് പങ്കെടുത്തിരുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…