വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യു.എസും ചൈനയും വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാര്‍ പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപിന്റെ നിലവിലെ നിലപാട്.
”വ്യാപാര ഇടപാടിനെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാര്‍ എവിടെയോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും ചര്‍ച്ച നടത്താന്‍ പോകുന്നില്ല”ട്രംപ് ഫോക്‌സ് ബിസിനസ് ന്യൂസിനോട് പറഞ്ഞു.
‘നോക്കൂ, ആ പ്രത്യേക വിഷയവുമായി (ചൈന) ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മനസ്സിലാകും. അവര്‍ ഞങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യാന്‍ താരിഫ് ഈടാക്കുന്നു,പക്ഷേ ഞങ്ങള്‍ക്ക് അതിനുള്ള അനുവാദമില്ല,” ട്രംപ് പറഞ്ഞു.
യു.എസില്‍ നിന്ന് ചൈനക്കാര്‍ എല്ലായ്‌പ്പോഴും ഇന്‍ടെലെക്ച്ച്വല്‍ പ്രാപ്പര്‍ട്ടി (ഐ.പി) മോഷ്ടിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
അമേരിക്കയും ചൈനയും തമ്മില്‍ നിലവില്‍ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊവിഡിന് പിന്നില്‍ ചൈനയാണെന്നാണ് ട്രംപിന്റെ വാദം. ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസയില്‍ അമേരിക്ക ഈയടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
മാര്‍ച്ചില്‍, ചൈന മൂന്ന് അമേരിക്കന്‍ പത്രങ്ങളില്‍ നിന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു.
ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അഞ്ച് മാധ്യമ സ്ഥാപനങ്ങളെ യു.എസ് പ്രവര്‍ത്തനങ്ങളുമായി വിദേശ എംബസികള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ തുടങ്ങും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. കൊവിഡില്‍ അമേരിക്ക അലംഭാവം കാണിച്ചെന്നു ചൂണ്ടിക്കാട്ടി അമേരിക്കയെ പരിഹസിച്ചുകൊണ്ട് വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരില്‍ ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു. ഇതും അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…