Categories: America

കൊവിഡ്; ചികിത്സയ്ക്കായി അമേരിക്കയില്‍ എബോള ചികിത്സയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നു

ന്യൂയോര്‍ക്ക്: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ എബോള ചികിത്സയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നു. അടിയന്തര ആവശ്യാര്‍ത്ഥം കണക്കിലെടുത്ത് ഈ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ അനുമതി നല്‍കി.

എബോളയ്‌ക്കെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ റെംഡെസ്‌വിര്‍ ( Remdesiver) ആണ് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കൊവിഡ് രൂക്ഷമായ രോഗികളില്‍ ഈ മരുന്ന് ഉപയോഗിച്ചതോടെ രോഗവിമുക്തി നേടുന്നതില്‍ വേഗതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെംഡെസ്‌വിര്‍ ഉപയോഗിക്കാനൊരുങ്ങുന്നത്. വൈറസിന്റെ ജനിതഘടനയില്‍ ഈ മരുന്ന് ഇടപെടുന്നു.

എന്നാല്‍ അതേ സമയം തന്നെ ഈ മരുന്നിന് ദൂഷ്യവശങ്ങളുണ്ടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെതിരെയുള്ള ഒരു മാജിക് മരുന്നായി ഇതിനെ കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

റെംഡെസവില്‍ എബോളയെ ഭേദമാക്കുമെന്നതില്‍ കൃത്യമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഈ മരുന്നിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് ഇത് ഒരു പരീക്ഷണ മരുന്നാണെന്നും ഏത് അവസ്ഥയില്‍ ഉപയോഗിച്ചാലും മരുന്ന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ്. ഒപ്പം ഗുരുതര പാര്‍ശ്വ ഫലത്തിനു സാധ്യതയുമുണ്ടെന്ന് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ ഈ മരുന്ന് ഉപയോഗത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിഫോര്‍ണിയയിലെ ഗിലീഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഈ മരുന്ന് നിര്‍മിക്കുന്നത്. കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ ഒഡേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

15 ലക്ഷം മരുന്നുകള്‍ നല്‍കുമെന്നാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചത്. അമേരിക്ക, ഫ്രാന്‍സ്, ചൈന, ദക്ഷിണ കൊറിയ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നായി 1063 പേര്‍ക്കിടയിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. കൊവിഡ് ഭേദമാക്കുന്നതില്‍ വ്യക്തമായ തെളിവില്ലെങ്കിലും രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നൊഴിവാക്കാന്‍ ഈ മരുന്ന് ഉപകാരപ്പെടും എന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

നേരത്തെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത മലേറിയക്കെതിരയുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയിലുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ മരുന്ന് ഫലപ്രദമല്ലെന്നും ഉപയോഗിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നതായും പഠന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയുന്നു.

Newsdesk

Recent Posts

“ഒരു ദുരൂഹ സാഹചര്യത്തിൽ” അയർലൻഡിൽ

“ഒരു ദുരൂഹ സാഹചര്യത്തിൽ” സിനിമ അയർലൻഡിൽ പ്രദർശനത്തിലെത്തി. Kunchacko Boban കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ Sajin Gopu, Dileesh…

9 hours ago

വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…

21 hours ago

വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!

യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…

22 hours ago

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…

22 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25ന് താലായിൽ

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…

22 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 9ന്

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…

22 hours ago