Buzz News

പ്രതീക്ഷകളുമായി 2021 പിറന്നു : ലോകം മികച്ച തുടക്കത്തിലേക്ക്‌

പാമ്പള്ളി

ലോക ജനതയെമുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഒരു വര്‍ഷമായിരുന്നു 2020. ഒരുപക്ഷേ, ലോകം പോലും ഇനി ഒരിക്കലും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒരു വര്‍ഷം. അപ്രതീക്ഷിതമായി കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവന്‍ ഞെരിച്ചമര്‍ത്തി മരണത്തിന്റെയും ദുരന്തത്തിന്റെയും വഴിയിലേക്ക് നയിച്ച ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജനുവരിയോടെയായിരുന്നു ലോകം മുഴുക്കെ കൊറോണ വൈറസ് വ്യാപരിച്ചത്.

ഡിസംബര്‍ മാസത്തിലായിരുന്നു ചൈനയിലെ വുഹാനില്‍ ഈ കൊച്ചു ഭീകരന്‍ മനുഷ്യരിലേക്ക് കടന്നു കൂടിയത്. എവിടെ നിന്നാണ് ഈ കൊറോണ വൈറസ് കടന്നു കൂടിയത് എന്ന് ഇപ്പോഴും ലോകത്തിന് വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല. വുഹാനിലെ ജനിതക പഠനം നടത്തുന്ന വൈറോളജി ലാബില്‍ നിന്നാണ് ഈ വൈറസ് കണങ്ങള്‍ ആദ്യമായി വുഹാനിലെ മാര്‍ക്കറ്റിലെ ഒരു കച്ചവടക്കാരനില്‍ എത്തുന്നത് എന്നാണ് ഒരു നിഗമനം. ഇതിന് കൃത്യമായ ഉത്തരം കണ്ടെത്തിയ ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ ചൈന രാജ്യദ്രോഹികളെന്ന് മുദ്രകുത്തി.

ഡിസംബറില്‍ ഒരു പനി എന്ന രീതിയില്‍ അത് ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നു. നിരവധി പേര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. എന്നാല്‍ ചൈന ഈ വിവരം ലോകത്തോടു വിളിച്ചു പറയാതെ അടച്ചു മൂടിവച്ചു. ചൈന ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നിരവധി വിദേശികള്‍ വന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമായതിനാല്‍ അവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയും നഷ്ടങ്ങളും ഉണ്ടാവുമെന്ന് ഭയന്ന് ചൈന ഇതിനെ വെറുമൊരു പനിപോലെ തള്ളിക്കളഞ്ഞു.

എന്നാല്‍ ജനുവരി ആദ്യ ആഴ്ചയോടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ വ്യാപരിക്കാന്‍ തുടങ്ങി. ജനുവരി മധ്യത്തോടെ യൂറോപ്പിലും അമേരിക്കയിലും കനത്ത ആഘാതത്തോടെ മരണങ്ങള്‍ വര്‍ധിച്ചതോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഇതിനെ കൂടുതല്‍ ഗൗരവത്തോടെ കാണുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ തൃശ്ശൂരില്‍ എത്തിച്ചേര്‍ന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ ഇന്ത്യയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു.

അധികം താമസിയാതെ ലോകം മുഴുവന്‍ കൊറോണ ദിവസം പ്രതിയെന്നോണം പടര്‍ന്നു പന്തലിച്ചു. കേരളത്തില്‍ ആദ്യ ലോക്ഡൗണ്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പലവിധ ഉപാധികള്‍ കണ്ടെത്തി. നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ മാതൃക ലോകാരോഗ്യ സംഘടനയെപ്പോലും അതിശയിപ്പിച്ചു. തൊട്ടുപിന്നാലെ ഇന്ത്യ മുഴുക്കെ കേരള രീതിയിലുള്ള ലോക്ഡൗണിലേക്ക് നീങ്ങി. പിന്നീട് പല രാഷ്ട്രങ്ങളും ലോക്ഡൗണിലേക്ക് നിങ്ങി ലോകം മുഴുവന്‍ മാസങ്ങളോളം അടഞ്ഞു കിടന്നു.

ലോകം സ്തംഭിച്ചതോടെ ജനജീവിതം ദുരന്തമയമായി. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി കനത്ത ആഘാതത്തില്‍പെട്ടവരും ലോകം മുഴുവന്‍ വര്‍ധിച്ചു. എല്ലാ വ്യവസായങ്ങളും ദീര്‍ഘകാലങ്ങളിലേക്ക് മരവിച്ചു. ആളുകള്‍ വീടുകളില്‍ മാത്രം കഴിയേണ്ടുന്ന ദുരന്തപരമായ അവസ്ഥകളിലേക്ക് ലോകം നീങ്ങി. നാലു മാസങ്ങള്‍ കഴിഞ്ഞതോടെ ചെറുതായി ലോകം പഴയ നിലയിലേക്ക് പ്രാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഘട്ടംഘട്ടമായി ലോക്ഡൗണുകള്‍ക്ക് ചെറിയ ഇളവകുള്‍ നല്‍കിതുടങ്ങി. കൊറോണ വൈറസിനെതിരെ പൊരുതാന്‍ പല മാര്‍ഗ്ഗങ്ങള്‍ കണ്ടുതുടങ്ങി.

്അങ്ങിനെ നവംബര്‍ മാസത്തോടുകൂടി വാക്‌സിനേഷനുകളുടെ വരവും അവയുടെ വിജയശതമാനവും വര്‍ധിച്ചു. റഷ്യ, ഓക്‌സ്‌ഫോര്‍ഡ്, ഫൈസര്‍, ഇന്ത്യയിലെ സിറം തുടങ്ങിയ ലോക രാഷ്ട്രങ്ങളിലെല്ലാം വാക്‌സിനേഷനുകള്‍ തയ്യാറായി. ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ബ്രിട്ടണ്‍ ആദ്യവാക്‌സിനേഷനുകള്‍ക്ക് അംഗീകാരം നല്‍കി. തുടര്‍ന്ന് ക്രിസ്തുമസ് കഴിഞ്ഞതോടെ മറ്റു ലോക രാഷ്ട്രങ്ങളും വാക്‌സിനേഷനുകള്‍ നല്‍കി തുടങ്ങി. ഇന്ത്യയില്‍ അവസാനത്തെ ആഴ്ച വാക്‌സിനേഷനുകള്‍ നല്‍കാനുള്ള ട്രൈല്‍ റണ്‍ നടത്തി. നാളെ മുതല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം വാക്‌സിനേഷന്‍ ട്രൈല്‍ റണ്‍ നടത്തുകയാണ്.

കൊറോണ കവര്‍ന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ലോകത്തു നിന്നും യാത്രയായി. അതില്‍ നിരവധി പ്രമുഖരും സാധാരണക്കാരും ഒരുപോലെ നിരന്നുനിന്നു. പണ്ഡിതനും പാമരനും, ദരിദ്രനും പണക്കാരനും, എല്ലാ തരക്കാരും ജാതി-മത വൈചിത്ര്യമില്ലാതെ കൊറോണ തകര്‍ത്തെറിഞ്ഞു. ഈ ലോകത്ത് മനുഷ്യജന്മം മാത്രമാണ് ഏറ്റവും വലുതെന്നും മനുഷ്വത്വം മാത്രമെ നിലനില്‍ക്കുള്ളൂവെന്നും ഒരു നിമിഷം കൊറോണ നമ്മെ ഓര്‍മ്മിപ്പിച്ചു. ഈ കൊറോണ കടന്നുപോയ 2020 വര്‍ഷക്കാലും നമ്മള്‍ക്ക് എല്ലാവര്‍ക്കും ജീവിതത്തെക്കുറിച്ച് ഏറെ പഠിക്കാനും ചിന്തിക്കാനുമായി എന്നതാണ് വാസ്തവം.

ഇനി ഒരു പുതിയ ലോകം പുനസൃഷ്ടിക്കാനുള്ള പ്രതീക്ഷയിലാണ് എല്ലാവരും. കൊറോണ മഹാമാരിയെ വാക്‌സിനേഷന്‍ കൊണ്ട് തൂത്തുവാരി ജീവിതം പഴയതിനേക്കാള്‍ മനോഹരമായി തിരിച്ചു കൊണ്ടുവരാനുള്ള പ്രതീക്ഷ. ഇനി വരുന്ന മൂന്നുനാലു മാസങ്ങളില്‍ ലോകം പുതിയ ഉണര്‍വ്വിലേക്ക് കുതിക്കാനിരിക്കുകയാണ്.

Newsdesk

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

13 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

17 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

17 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

17 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

18 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

18 hours ago