ബീഹാർ: ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടികൊടുക്കാനും ഷേവ് ചെയ്ത് കൊടുക്കാനും ഗ്രാമവാസികൾ സ്ഥിരമായി കൊല്ലപ്പെട്ട ദിനേഷ് താക്കൂറിനെ നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ മുസോ ദേവി പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിപിൻ ദാസ് എന്നയാൾ ദിനേഷ് താക്കൂറിനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടു പോകുകയായിരുന്നു. പിറ്റേ ദിവസം
ഗ്രാമത്തിലെ കുളത്തിലാണ് ദിനേഷ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ രണ്ട് ബുള്ളറ്റുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അമർപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ആരോപണവിധേയനായ ബിപിൻദാസ് എന്നയാൾ ഒളിവിലാണെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഗ്രാമവാസികളെ ചോദ്യം ചെയ്ത് വരികയാണ് പൊലീസ്‍ ഇപ്പോൾ.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…