ബീഹാർ: ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടികൊടുക്കാനും ഷേവ് ചെയ്ത് കൊടുക്കാനും ഗ്രാമവാസികൾ സ്ഥിരമായി കൊല്ലപ്പെട്ട ദിനേഷ് താക്കൂറിനെ നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ മുസോ ദേവി പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിപിൻ ദാസ് എന്നയാൾ ദിനേഷ് താക്കൂറിനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടു പോകുകയായിരുന്നു. പിറ്റേ ദിവസം
ഗ്രാമത്തിലെ കുളത്തിലാണ് ദിനേഷ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ രണ്ട് ബുള്ളറ്റുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അമർപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ആരോപണവിധേയനായ ബിപിൻദാസ് എന്നയാൾ ഒളിവിലാണെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഗ്രാമവാസികളെ ചോദ്യം ചെയ്ത് വരികയാണ് പൊലീസ്‍ ഇപ്പോൾ.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…