Categories: Crime

കളർ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ച് കള്ളനോട്ടടി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

മലപ്പുറം ജില്ലയുടെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വിതരണം ചെയ്തു വന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സതീഷ് (24) നെ കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി ടൗണിൽ വച്ച് കൊണ്ടോട്ടി സി ഐ കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടി.

ഗൂഡല്ലൂരിൽ വച്ച് 2011 ൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. അന്ന് അമ്മയുടെ സഹായത്തോടെയാണ് ഇയാൾ അച്ഛനെ കൊന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു. ലോക് ഡൗൺ സമയത്ത് യൂട്യൂബിൽ നിന്നാണ് കള്ളനോട്ട് നിർമ്മിക്കുന്നത് കണ്ട് പഠിച്ചത്.തുടർന്ന് നിർമ്മാണത്തിനുള്ള കമ്പ്യൂട്ടറും മറ്റും വാങ്ങിച്ചു.

മുൻപ് ഇയാൾ പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിൻ്റെ പുറകിലെ വീട്ടിൽ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. അവിടെ രണ്ട് മാസത്തോളമായി ഹോട്ടൽ തൊഴിലാളികൾ ഇല്ലാതിരുന്നതും പ്രതിക്ക് അനുകൂലമായി . രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന ഇയാൾ പുലർച്ചെ ഇവിടെ നിന്നും നിർമ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്.

200 ന്റേയും 500 ൻ്റേയും നോട്ടുകളാണ് നിർമ്മിച്ചിരുന്നത്. കളർ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ചായിരുന്നു നോട്ടു പ്രിൻറിംഗ് . മികച്ച നിലവാരമുള്ള കടലാസിൽ ഇരു വശവും ഒരുപോലെ അച്ചടിച്ച് എടുക്കുന്നതിൽ പ്രതി വിദഗ്ധനായിരുന്നു. ഇങ്ങനെ അച്ചടിക്കുന്ന നോട്ടിൽ ത്രെഡ് ഒട്ടിക്കും. ചെലവഴിക്കുവാൻ എളുപ്പമാവും എന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നോട്ടിൽ ത്രഡ് ഇടാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും , നോട്ടടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇയാൾ ജില്ലയിലെ പെട്രോൾ പമ്പുകളും ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് നോട്ടുകൾ ചിലവാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണിൽ ചിലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ൻ്റെ കള്ളനോട്ടുകളും ഇയാളിൽ നിന്നും കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം ഐ പി എസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി സി ഐ കെ എം ബിജുവിൻ്റെ നേത്യത്വത്തിൽ എസ് ഐ വിനോദ് വലിയാറ്റൂർ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് , അജയൻ, സ്മിജു, ഷാക്കിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്


Newsdesk

Share
Published by
Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

18 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

20 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

20 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

22 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

24 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

2 days ago