Crime

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോയ ഭര്‍ത്താവ് തിരികെവന്നില്ല, അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍; കൊലപാതകമെന്ന് പരാതിയുമായി ഭാര്യ

ചെന്നൈ: ഭര്‍ത്താവിനെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. തമിഴ്നാട് അയനല്ലൂര്‍ സ്വദേശി അമുല്‍ ആണ് ഭര്‍ത്താവ് ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്.

വ്യത്യസ്ത ജാതികളില്‍പ്പെട്ട ഗൗതമും അമുലും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ ഗൗതമിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ദമ്പതിമാര്‍ ചെന്നൈയിലാണ് താമസിച്ചിരുന്നത്. അമുലുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും ആഴ്ചയിലൊരിക്കല്‍ ഗൗതം തന്റെ വീട്ടുകാരെ കാണാന്‍ പോകാറുണ്ടായിരുന്നു. അമുല്‍ ഗര്‍ഭിണിയായതോടെ ദമ്പതിമാര്‍ യുവതിയുടെ വീടിനടുത്തേക്ക് താമസം മാറ്റി. സെപ്റ്റംബര്‍ 17-ന് ഇവര്‍ക്ക് പെണ്‍കുഞ്ഞും ജനിച്ചു. അന്നേദിവസം ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് ഗൗതം സ്വന്തം ഗ്രാമത്തിലേക്ക് പോയി. ഇതിനുശേഷം ഗൗതമിനെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫായിരുന്നു. പിന്നീട് അമുലിന്റെ ബന്ധുക്കള്‍ ഗൗതമിന്റെ ഗ്രാമത്തില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഗൗതമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററുകളാണ് കണ്ടത്. ഇതോടെയാണ് ഗൗതം മരിച്ചെന്ന വിവരം ഭാര്യയും അറിഞ്ഞത്.

ഗൗതമിന്റെ മരണം കൊലപാതകമാണെന്നാണ് അമുലിന്റെയും ഇവരുടെ ബന്ധുക്കളുടെയും ആരോപണം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് ഭര്‍ത്താവ് വീട്ടില്‍നിന്ന് പോയതെന്നും പിന്നീട് ഭര്‍ത്താവ് മരിച്ചെന്ന വിവരമാണ് താനറിഞ്ഞതെന്നും യുവതി പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ മരണവിവരം തന്നെ അറിയിച്ചിട്ടില്ലെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പരാതി നല്‍കാനായി കൈക്കുഞ്ഞുമായാണ് അമുല്‍ തിരുവള്ളൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Sub Editor

Recent Posts

വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…

8 hours ago

വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!

യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…

9 hours ago

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…

9 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25ന് താലായിൽ

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…

9 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 9ന്

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…

9 hours ago

കോർക്ക് ലുവാസ്: Ballincolligൽ നിന്ന് മഹോൺ പോയിന്റ് വരെ സർവീസ് നടത്തും

കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…

10 hours ago