സര്‍വ മേഖലകളെയും പോലെ ടൂറിസം മേഖലയും കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ്. 1.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന് 45,019 കോടി രൂപയോളം വരുമാനം നേടിക്കൊടുക്കുകയും ചെയ്ത ടൂറിസം മേഖല കോവിഡ് മൂലം പ്രതിസന്ധിയിലായിട്ട് നാളേറെയാണ്. ടൂറിസവുമായി ബന്ധപ്പെട്ട 90 ശതമാനം പ്രവര്‍ത്തന മേഖലയും സ്തംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ മേഖലയില്‍ മാത്രം തൊഴില്‍ നഷ്ടമായത്. 20000 രൂപയോളമാണ് മേഖലയിലെ നഷ്ടം. ഈ അവസരത്തില്‍ ടൂറിസം മേഖലയിലെ സംരംഭകര്‍ക്ക് കോവിഡ് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എല്ലാ ജില്ലയിലും ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ആശ്വാസ പാക്കേജിന് അര്‍ഹത ലഭിക്കും.
കോവിഡ് മഹാമാരി മൂലം പ്രവര്‍ത്തന മൂലധനം സ്്തംഭിച്ച സംരംഭകര്‍ക്ക് പുനരുജ്ജീവന പാക്കേജായിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പരമാവധി 25 ലക്ഷം വരെയായിരിക്കും വായ്പ അനുവദിക്കുക. വളരെക്കാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മേഖലയിലെ പുതിയ സംരംഭകര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പദ്ധതി പ്രയോജനപ്പെടുത്താം. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മതിയായ രേഖകളും ലൈസന്‍സും കെവൈസി ഫോമും പൂരിപ്പിച്ചാല്‍ (ബാങ്ക് ആവശ്യപ്പെടുന്ന സാമ്പത്തിക രേഖകള്‍) സംരംഭകര്‍ക്ക് ലോണ്‍ ലഭിക്കും.
വര്‍ക്കിംഗ് ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍’ വിഭാഗത്തിലാകും വായ്പ ലഭിക്കുക. 2021 മാര്‍ച്ച് 31 വരെയാണ് വായ്പാ പദ്ധതിയുടെ കാലാവധി. ആറ് മാസത്തെ തിരിച്ചടവ് അവധി ഉള്‍പ്പെടെ 42 മാസമായിരിക്കും ലോണ്‍ തിരിച്ചടവിനുള്ള കാലാവധി. കമ്പനിയുടെ സാമ്പത്തിക അടിത്തറ, തിരിച്ചടവ് ശേഷി എന്നിവ പരിശോധിച്ചതിനുശേഷം മാത്രമാകും ബാങ്ക് ലോണ്‍ അനുവദിക്കുക. രേഖകളുടെ അടിസ്ഥാത്തിലായിരിക്കും വായ്പാതുക നിശ്ചയിക്കുക.
വായ്പ ലഭിച്ച് ആദ്യ 12 മാസം( ആദ്യവര്‍ഷം) പലിശയുടെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നതാണ്. 13 ാം മാസം മുതല്‍ പൂര്‍ണമായും സംരംഭകര്‍ തന്നെ തിരിച്ചടവ് നടത്തണം. ഈ കാലാവധിക്കുള്ളില്‍ തിരിച്ചടവ് സാധ്യമാക്കുന്ന സംരംഭകര്‍ക്ക് പദ്ധതിയുടെ പൂര്‍ണ ഇളവുകളും പ്രയോജനപ്പെടുത്താം. സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും സോഫ്റ്റ് ലോണുകള്‍ ഇത്തരത്തില്‍ പലിശ ഇളവോടെ സ്വന്തമാക്കാം. അയ്യായിരത്തോളം യൂണിറ്റുകളുടെ ഉള്‍പ്പെടുത്തിയുള്ള ടൂറിസം സംരംഭങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വായ്പാ പദ്ധതി അവതരിച്ചിരിക്കുന്നത്.
ടൂറിസം മോഖലയിലുള്ള ജീവനക്കാര്‍ക്കും കോവിഡ് വായ്പാ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങളറിയാം. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…