തിരുവനന്തപുരം: കേരളത്തിൽ 2018 ലുണ്ടായ പ്രളയം തടയുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളെക്കുറിച്ചു സൂക്ഷ്മ വിവരങ്ങളടങ്ങിയ ഫ്ലഡ് ഹസാഡ് മാപ്പ് ഇപ്പോഴും ലഭ്യമല്ല. പ്രളയസമയത്ത് ഇടമലയാർ ഡാമിന് ജലനിരപ്പ് നിയന്ത്രിക്കാനുള്ള റൂൾ കർവ് (ജലനിരപ്പ് മാർഗരേഖ) ഉണ്ടായിരുന്നില്ല. ഇടുക്കി ഡാമിനായി 1983ൽ രൂപീകരിച്ച റൂൾ കർവ് പ്രളയമുണ്ടാകുന്നതു വരെ പുനരവലോകനം ചെയ്തില്ല.
32 മഴമാപിനികൾ വേണ്ടിയിരുന്ന പെരിയാർ നദീ തടത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 6 മഴ മാപിനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലാവസ്ഥാ അപകടങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വവും നൽകാനുള്ള സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിനെ ഇപ്പോഴും പൂർണമായി ആശ്രയിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
ഡോണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA)യുടെ 16-ാമത് ഓണാഘോഷം ആഗസ്റ്റ് 29-ന് ലെറ്റർകെന്നി, ഡോണഗൽ: ഡോണഗലിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും…
ദമ്മാം: സൗദിയിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം 'ആംബിവലൻസ്' ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി…
ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ മഹാനായകൻ, സംഗീതജ്ഞൻ ഇളയരാജയുടെ സംഗീതജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായി ഡബ്ലിനിൽ MAESTRO…
ഡബ്ലിനിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന കേരള ഹൗസ് കാർണിവൽ 2026 ഇന്ന് (ജൂൺ 20) ഫെയറിഹൗസിൽ അരങ്ങേറും. രാവിലെ 9…
വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലൻഡ് സർക്കാർ പുതിയ…