മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ ആഡംബര കാര്‍ പിടിച്ചെടുത്തു. സ്കോർപിയോയിൽ ഘടിപ്പിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റിനു പുറമേ 5 ലക്ഷം രൂപയുടെ പണവും കുറച്ച് വസ്ത്രങ്ങളും ക്യാഷ് കൗണ്ടിംഗ് മെഷീനും കാറിൽ നിന്ന് കണ്ടെടുത്തു.
വ്യവസായി മുകേഷ് അംബാനിയുടെ വസതി തെക്കൻ മുംബൈയിലെ ആന്റിലിയയ്ക്ക് സമീപം ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്‌യുവി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷം മുംബൈ പോലീസ് വാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം എസ് യു വിയുടെ ഉടമയായ മന്‍സുഖിനെ മാര്‍ച്ച് അഞ്ചിന് മുംബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് മന്‍സൂഖിന്റെ ഭാര്യ സച്ചിന്‍ വാസെക്കെതിരെ രംഗത്തെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനം നാല് മാസത്തോളം സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായും ഫെബ്രുവരി അഞ്ചിനാണ് വാഹനം തിരികെ നല്‍കിയെന്നും മന്‍സൂഖിന്റെ ഭാര്യ പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…