ന്യൂഡൽഹി: നിർഭയകേസിൽ ഇന്ന് രാവിലെ 5.30 ന് തൂക്കിലേറ്റിയ നാല് പ്രതികളുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് തിഹാർ ജയിൽ ഡയറക്റ്റർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു.
പ്രതികളായ അകക്ഷയ് സിങ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ 8.20 നാണ് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. 2014 ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ നടക്കുക. തൂക്കിലേറ്റുന്നവർ ശ്വാസംമുട്ടിയോ പിരടി തകർന്നോ മരണപ്പെടാറുണ്ട്. ഇതടക്കം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തേണ്ടതുണ്ട്.
2012 ലാണ് ഡൽഹിയിൽ ഒരു പെൺകുട്ടിയെ ആറുപേർ േചർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രാത്രി ഒാടുന്ന ബസിലായിരുന്നു ആരുടെയും കരൾ പിളർക്കുന്ന ആ ക്രൂരത. പ്രതികളിൽ ഒരാളെ വിചാരണക്കിടെ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു പ്രതിക്ക് പ്രയാപൂർത്തികാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ നടത്തിയത്. ഏറ്റവും അധികം ക്രൂര പീഡനം നടത്തിയത് ഈ പ്രതിയാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്ന് വർഷത്തെ തടവ് ശിക്ഷക്ക് ശേഷം ഇയാളെ വിട്ടയച്ചു. ശേഷിച്ച നാലുപേരെയാണ് ഇന്ന് രാവിലെ 5.30 ന് തിഹാർ ജയിലിൽ തൂക്കിേലറ്റിയത്.
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…
മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…
What Makes Modern Online Casinos So Popular Online casino sites have become one of the…
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…