മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയത്. മരണപ്പെട്ടവരിൽ 15 പേർ കൈക്കുഞ്ഞുങ്ങൾ ഉള്‍പ്പെടെയുള്ള കുട്ടികളാണ്.
തകർന്ന കെട്ടിടത്തിൽ നിന്ന് 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇവർ ഭിവണ്ടി, താനെ തുടങ്ങി വിവിധയിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കനത്ത മഴയെ അവഗണിച്ചും രാത്രിയിലും രക്ഷാപ്രവർത്തനം തുടർന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് മുംബൈയിൽ നിന്നും 60കിമീ അകലെയുള്ള ഭിവണ്ടിയിലെ റസിഡൻഷ്യയിലെ ഏരിയയിലെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്. പൂർണ്ണമായും തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.
അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടതിനാൽ ലഭിക്കുന്ന മൃതദേഹങ്ങളിൽ പലതും ജീർണ്ണിച്ചു തുടങ്ങിയ അവസ്ഥയിലാണ്. താനെയില്‍ നിന്നും പത്ത് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ 40ഫ്ലാറ്റുകളിലായി 150ഓളം ആളുകൾ താമസിച്ചിരുന്നതായാണ് റിപ്പോർട്ട്.
അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ട പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയം ആയത് അപകടത്തിന്‍റെ ദുരന്തം ഇരട്ടിയാക്കി.
നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലൊന്നാണ് ഈ റസിഡൻഷ്യൽ ഏരിയ. അപകടവിവരം അറിഞ്ഞയുടൻ തന്നെ താനെ പൊലീസും BNMCയുടെ അഗ്നിസുരക്ഷാ സേനയും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…