കഴിഞ്ഞ വർഷം നവംബർ ഒന്നിന് സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ച തെലങ്കാനക്കാരന്റെ ഭാര്യ ലക്ഷ്മി മൃതദേഹം നാട്ടിലെത്തിക്കാൻ കോടതിയുടെ സഹായം തേടിയിരിക്കുകയാണ്. കഴിഞ്ഞ നൂറ് ദിവസത്തോളമായി നാസറെഡ്ഡിയുടെ മൃതദേഹം സൗദിയിലാണ്. ഇത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന അഭ്യർഥനയുമായാണ് പ്രവാസി മിത്ര ലേബർ യൂണിയന്‍റെ സഹായത്തോടെ ലക്ഷ്മി പരാതി സമർപ്പിച്ചത്.
നർസറെഡിയുടെ മരണത്തിന് നാല് ദിവസത്തിന് ശേഷം 2020 നവംബർ 5 ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയിലെ റിയാദിലെ ഇന്ത്യൻ എംബസി, തെലങ്കാന സർക്കാരിന്റെ എൻആർഐ സെൽ എന്നിവയ്ക്ക് മൃതദേഹങ്ങൾ തിരിച്ചയക്കണമെന്ന് അഭ്യർത്ഥിച്ചു.
തെലങ്കാന സർക്കാരിലെയും കേന്ദ്ര സർക്കാരിലെയും എംഎൽഎമാർ, എംഎൽസിമാർ, എംപിമാർ, മന്ത്രിമാർ എന്നിവരോടും അവർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാതെ ഹൈദരാബാദിലെ കുടിയേറ്റക്കാരുടെ സംരക്ഷകനായ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മുകേഷ് കൗഷിക്കും അവർ നിവേദനം നൽകി. എന്നാൽ ഇതിനെല്ലാം അനുകൂല ഫലം ലഭിക്കാത്തതിനെ തുടർന്നാണ് ലക്ഷ്മി കോടതിയെ സമീപിച്ചത്
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…