ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പമുണ്ടായി, ഫുകുഷിമ, മിയാഗി, മറ്റ് പ്രദേശങ്ങൾ ഇളകിയെങ്കിലും സുനാമിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.റിക്‌റ്റർ സ്കെയിൽ 7.0 രേഖപ്പെടുത്തി.
10 വർഷം മുമ്പ് ഉണ്ടായ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ഉരുകിപ്പോയ ഫുകുഷിമ ഡായ്-ഇച്ചി ആണവ നിലയത്തിൽ ക്രമക്കേടുകളൊന്നുമില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു. പ്രദേശത്തെ മറ്റ് ആണവ നിലയങ്ങളിൽ നിന്ന് ഒനാഗാവ, ഫുകുഷിമ ഡായ്-നി എന്നിവയിൽ നിന്ന് ക്രമക്കേട് നടന്നതായി സർക്കാർ റിപ്പോർട്ടുകൾ വന്നിട്ടില്ലെന്ന് സർക്കാർ വക്താവ് കട്സുനോബു കറ്റോ വ്യക്തമാക്കി.
ആളപായങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെത്തുടർന്ന് ഏകദേശം 860,000 വീടുകൾക്ക് വൈദ്യുതി ബന്ധം നഷ്ട്ടപ്പെട്ടുയെന്ന് ടോക്കിയോ ഇല്ക്ടിക്ക് പവർ അറിയിച്ചു. എന്നാൽ വൈദ്യുതി ക്രമേണ പുനസ്ഥാപിക്കുകയാണെന്ന് കാറ്റോ പറയുന്നു. ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയിലെ ട്രെയിൻ ഗതാഗതാം ഭാഗികമായി നിർത്തിവെച്ചുയെന്നും മറ്റ് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുകയാണെന്നും കാട്ടോ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…