ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പമുണ്ടായി, ഫുകുഷിമ, മിയാഗി, മറ്റ് പ്രദേശങ്ങൾ ഇളകിയെങ്കിലും സുനാമിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.റിക്‌റ്റർ സ്കെയിൽ 7.0 രേഖപ്പെടുത്തി.
10 വർഷം മുമ്പ് ഉണ്ടായ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ഉരുകിപ്പോയ ഫുകുഷിമ ഡായ്-ഇച്ചി ആണവ നിലയത്തിൽ ക്രമക്കേടുകളൊന്നുമില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു. പ്രദേശത്തെ മറ്റ് ആണവ നിലയങ്ങളിൽ നിന്ന് ഒനാഗാവ, ഫുകുഷിമ ഡായ്-നി എന്നിവയിൽ നിന്ന് ക്രമക്കേട് നടന്നതായി സർക്കാർ റിപ്പോർട്ടുകൾ വന്നിട്ടില്ലെന്ന് സർക്കാർ വക്താവ് കട്സുനോബു കറ്റോ വ്യക്തമാക്കി.
ആളപായങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെത്തുടർന്ന് ഏകദേശം 860,000 വീടുകൾക്ക് വൈദ്യുതി ബന്ധം നഷ്ട്ടപ്പെട്ടുയെന്ന് ടോക്കിയോ ഇല്ക്ടിക്ക് പവർ അറിയിച്ചു. എന്നാൽ വൈദ്യുതി ക്രമേണ പുനസ്ഥാപിക്കുകയാണെന്ന് കാറ്റോ പറയുന്നു. ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയിലെ ട്രെയിൻ ഗതാഗതാം ഭാഗികമായി നിർത്തിവെച്ചുയെന്നും മറ്റ് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുകയാണെന്നും കാട്ടോ പറഞ്ഞു.
ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…
ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…
ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…
മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…
ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…
ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…