Categories: International

നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം

കാഠ്മണ്ഡു: നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു, പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ
മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്, പ്രധാനമന്ത്രി രാജിവെയ്ക്കണം എന്ന് പാര്‍ട്ടിക്കുള്ളില്‍
ആവശ്യം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇപ്പോള്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്തുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

നേപ്പാള്‍ പ്രസിഡന്റ്‌ ബിദ്യ ദേവി ഭാണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിലവിലെ സാഹചര്യം പ്രസിഡന്റിനെ ബോധ്യപെടുത്തിയതായാണ് 
വിവരം.

പാര്‍ട്ടി പിളര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാള്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പ് വരുത്തുന്നതിനും ഒലി ശ്രമം നടത്തുന്നുണ്ട്.

നിലവില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് 174 അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉള്ളത്,ഇതില്‍ 78 പേര്‍ ഒലിക്കൊപ്പമാണ് എന്നാണ് വിവരം. മറ്റൊരു മുതിര്‍ന്ന നേതാവ് പി കെ ധഹലിന് ഒപ്പം 53 പേരും മറ്റൊരു മുതിര്‍ന്ന നേതാവ് മാധവ് കുമാര്‍ നേപ്പാളിന് ഒപ്പം 43 പേരും ഉണ്ട്.

138 പേരുടെ പിന്തുണയുണ്ടെങ്കില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയും.

പ്രതിപക്ഷത്തുള്ള നേപ്പാളി കോണ്‍ഗ്രസിന്‌ 63 സീറ്റുകളാണ് ഉള്ളത്, നേപ്പാളി കോണ്‍ഗ്രസ്‌ പിന്തുണച്ചാല്‍ തനിക്ക് അധികാരത്തില്‍ തുടരാമെന്ന കണക്ക് കൂട്ടലിലാണ് കെ പി ശര്‍മ ഒലി.ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം, മന്ത്രിസഭയില്‍ ചേരാതെ ഒലിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നതിന് നേപ്പാള്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം എന്ന അഭിപ്രായം നേപ്പാളി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുണ്ട്.

എന്തായാലും ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം എന്ന ആവശ്യത്തില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവണത അനുവധിക്കില്ലെന്ന നിലപാടില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്.

Newsdesk

Recent Posts

വാട്സ്ആപ്പിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി റഷ്യ

റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു.…

1 hour ago

നിയമത്തിൻ്റെ നൂലാമാലകൾ സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രംപൂർത്തിയായി

നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ  ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്.കുടുംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസ്സുകൾ…

5 hours ago

ഡിഫമേഷൻ ബിൽ Oireachtas പാസാക്കി; SLAPPS ബിൽ സ്കീം പ്രസിദ്ധീകരിച്ചു

Oireachtas ന്റെ ഇരുസഭകളിലും അപകീർത്തി (ഭേദഗതി) ബിൽ പാസാക്കുന്നതായി നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രി Jim O’Callahan പ്രഖ്യാപിച്ചു. പുതുതായി…

8 hours ago

ഹോളിവുഡ് താരം ബ്ലെയ്ക്ക് ഗാരറ്റ് അന്തരിച്ചു; മരണകാരണം ഇനിയും അവ്യക്തം

പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം…

20 hours ago

റൊണാൾഡ് ഹീത്തിന്റെ വധശിക്ഷ നടപ്പിലാക്കി; ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷ

ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ…

20 hours ago

12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ

ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര്…

20 hours ago