മോസ്കോ: ഇന്ത്യൻ അതിർത്തിയിൽ മര്യാദ ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്. റഷ്യ ആഗോള പ്രതിരോധ രംഗത്തുള്ള തങ്ങളുടെ മുൻഗണന ഉപയോഗപ്പെടുത്തിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി റഷ്യയുടെ വിദേശകാര്യ വകുപ്പ് സഹമന്ത്രി ഇഗർ മേർഗുലോവ് സംസാരിച്ചതായിട്ടാണ് റിപ്പോർട്ട്. ഏഷ്യൻ മേഖലയിലെ രണ്ട് മികച്ച സൈനിക സാമ്പത്തിക ശക്തികളാണ് ഇന്ത്യയും ചൈനയുമെന്നും പറഞ്ഞ റഷ്യ ചൈനയുടെ കടന്നുകയറ്റമാണ് ഇന്ത്യയുമായി സംഘർഷത്തിൽ എത്തിച്ചതെന്നും റഷ്യ വിലയിരുത്തി.
മൂന്നു രാജ്യങ്ങളും ഒരുമിച്ചു നടത്തിയ വീഡിയോ കോൺഫറൻസിൽ റഷ്യ ചൈനയോട് സംഘർഷത്തിൽ അയവുവരുത്തുന്നതിനും പുതിയ അവകാശവാദം ഉന്നയിക്കാതിരിക്കാനും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ജൂൺ 17 നാണ് ഈ വിഷയത്തിൽ റഷ്യ ആദ്യമായി സംസാരിച്ചത്. ഈ വിവരം പുറത്തുവിട്ടത് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ബാല വെങ്കിടേഷ് വർമ്മയാണ്. മാത്രമല്ല ലോകത്തിലെ ശക്തമായ’സൈനിക-വാണിജ്യ മേഖലയാക്കി ഏഷ്യയെ മാറ്റുന്നതിന് ചൈനയുടെ ഈ നീക്കം തടസ്സമാണെന്ന് റഷ്യ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…