രണ്ടാഴ്ചയോളമായി നീണ്ടു നിന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിന് അവസാനം. ഈജിപ്റ്റിന്റേയും ഖത്തറിന്റേയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിർണായക വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്.
സെക്യൂരിറ്റി ക്യാബിനെറ്റുമായി അര്‍ദ്ധരാത്രി നടത്തിയ യോഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വെടിനിര്‍ത്തൽ പ്രഖ്യാപനം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തൽ നിലവിൽ വന്നതെന്ന് ഹമാസ് വ്യക്തമാക്കി.
ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിരുന്നു. അതേസമയം ഹമാസിന്റെ ഷെൽ ആക്രമണത്തിൽ ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഹാമാസിന്റെ ഗാസാ സിറ്റി കമാൻഡർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 2014ലെ യുദ്ധത്തിന് ശേഷം പാലസ്തിനിലെ ഹമാസിന്റെ ഒരു ഉയർന്ന നേതാവ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…