ജര്‍മ്മന്‍ കാര്‍ കമ്പനിയായ വോക്‌സ്‌വാഗന്റെ പുതിയ പരസ്യം വംശീയതയുടെ പേരില്‍ വിവാദത്തില്‍. വോക്‌സ്‌വാഗന്റെ ഗോള്‍ഫ് മോഡലിന്റെ പരസ്യമാണ് വിവാദത്തിലായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 10 സെക്കന്റ് വീഡിയോ പരസ്യത്തില്‍ കറുത്ത വര്‍ഗക്കാരനായ ഒരാളെ ഒരു വെളുത്ത കൈ കാറിന്റെ അടുത്ത് നിന്നും തട്ടി മാറ്റി അടുത്തുള്ള ഒരു കഫേയില്‍ തള്ളിയിടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. petit colon എന്ന ബോര്‍ഡു വെച്ച ഒരു കഫേയിലേക്കാണ് ഇയാളെ തട്ടിയിടുന്നത്. ബോര്‍ഡിലെ പേര് കോളനിവല്‍ക്കരണത്തെ സൂചിപ്പിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ വോക്‌സ്‌വാഗന്‍ മാപ്പു പറയുകയും ചെയ്തു. സംഭവത്തില്‍ പരിശോധന നടത്തുമെന്നാണ് വോക്‌സ് വാഗന്‍ അറിയിച്ചിരിക്കുന്നത്.
യുഎഇയിൽ വീണ്ടും അലർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം…
കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം…
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…