ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുളിങ്കുന്ന് കരിയിൽച്ചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്, കന്നിട്ടച്ചിറ ബിന്ദു സതീഷ് എന്നിവരാണ് മരിച്ചത്. ഈ മാസം 20 നാണ് ജനവാസമേഖലയിൽ പ്രവർത്തിച്ചുവന്ന പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിന് കാരണക്കാരായ പടക്ക നിർമ്മാണ ശാല ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചുമോൻ ആന്റണി പുരയ്ക്കൽ, ബന്ധു ബിനോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമ്മാണ ശാല.പടക്ക വിൽപ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഇതിനുണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് പടക്ക നിർമ്മാണെ നടത്തിയിരുന്നത്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…