ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുളിങ്കുന്ന് കരിയിൽച്ചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്, കന്നിട്ടച്ചിറ ബിന്ദു സതീഷ് എന്നിവരാണ് മരിച്ചത്. ഈ മാസം 20 നാണ് ജനവാസമേഖലയിൽ പ്രവർത്തിച്ചുവന്ന പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിന് കാരണക്കാരായ പടക്ക നിർമ്മാണ ശാല ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചുമോൻ ആന്റണി പുരയ്ക്കൽ, ബന്ധു ബിനോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമ്മാണ ശാല.പടക്ക വിൽപ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഇതിനുണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് പടക്ക നിർമ്മാണെ നടത്തിയിരുന്നത്.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…