Categories: Kerala

സംസ്ഥാന ബജറ്റില്‍ തിരുവന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തിരുവന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപം ശക്തമാകുന്നു. ബിജെപി ബജറ്റ് അവതരണത്തിന് പിന്നാലെ തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആരോപണം ഉയര്‍ന്നിരിന്നു.ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ഈ വിഷയം ആയുധമാക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.കോണ്‍ഗ്രസ്സും ഈ വിഷയത്തില്‍ സിപിഎം നെതിരെ രംഗത്ത് വന്നിട്ടുണ്ട്.തിരുവനന്തപുരം ജില്ലയില്‍ സിപിഎം,കോണ്‍ഗ്രസ്‌,ബിജെപി എന്നീ പാര്‍ട്ടികള്‍ ഒരുപോലെ ശക്തമാണ്.അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയെ ബജറ്റില്‍ അവഗണിച്ചെന്ന ആരോപണം ഉയര്‍ത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.

ബജറ്റ് അവതരണത്തിന് പിന്നാലെ തന്നെ ബിജെപി ജില്ലാ ഘടകം പ്രതിഷേധവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസിനെയും ഞെട്ടിച്ചിട്ടുണ്ട്.അതേസമയം തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിഷേധിച്ചു.തിരുവനന്തപുരം ജില്ലയെ ബജറ്റില്‍ അവഗണിച്ചില്ലെന്നും അദ്ധേഹം പറഞ്ഞു.എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിരവധി പേര്‍ കമന്റുകളുമായി വന്നിട്ടുണ്ട്.

തിരുവനതപുരത്തെ അവഗണിച്ചെന്നാണ് കമന്റുകള്‍ വ്യക്തമാക്കുന്നത്.ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ തുടർന്നു രണ്ടു പോസ്റ്റുകളാണ് മന്ത്രി തന്റെ എഫ്ബി പേജിൽ പങ്ക് വെച്ചത്.ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി, ബോട്ട് ലീഗിനും മറ്റു ജലമേളകൾക്കുമായി 20 കോടി. ഈ രണ്ടു പോസ്റ്റുകള്‍ക്ക് താഴെയാണ് ചിലര്‍ രോഷപ്രകടനവുമായി എത്തിയത്.ഇതിന് പിന്നാലെ മന്ത്രി തലസ്ഥാന ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച വികസന പദ്ധതികള്‍ എടുത്ത് പറഞ്ഞുകൊണ്ട് വിശധമായ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നത്. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ ഭാവി സാധ്യതകളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതുമായ വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത് മന്ത്രി വിശദമാക്കുന്നു. 

Newsdesk

Recent Posts

ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…

4 hours ago

ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം പിൻവലിച്ചു

ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…

5 hours ago

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…

7 hours ago

അയർലണ്ടിൽ ഊർജ്ജ നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ 11.9% വർധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…

1 day ago

ഡബ്ലിനിൽ റെയിൽ ഗതാഗത സർവീസുകൾ തടസ്സപ്പെടും

ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…

1 day ago

സ്വിറ്റ്‌സർലൻഡിൽ റെയിൽവേ സ്റ്റേഷനിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

  സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…

2 days ago