മലപ്പുറം: ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച. പത്തിലേറെ പേര്‍ മലപ്പുറം ടൗണില്‍ അരമണിക്കൂറിലേറെ സമയമാണ് ചിലവിട്ടത്. ടൂറിസ്റ്റ് ബസിലാണ് ഇവര്‍ എത്തിയത്. ചിലരെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയെങ്കിലും വാഹനം ലഭിക്കാത്തവര്‍ കുന്നുമ്മല്‍ ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു.
അതിന് ശേഷം ചിലര്‍ വെള്ളവും ഭക്ഷണവും വാങ്ങാന്‍ കടകളിലും മറ്റും പോയി. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ എത്തിയത്.
വാളയാറില്‍ നിന്ന് ടൂറിസ്റ്റ് ബസിലാണ് 12 പേര്‍ മലപ്പുറം ടൗണില്‍ ഇറങ്ങിയത്. ഇവര്‍ വീടുകളിലേക്ക് നേരെ എത്തിക്കോളമെന്നായിരുന്നു അറിയിച്ചത്.
ഇതില്‍ വീടുകളില്‍ നിന്നുള്ള വാഹനം എത്താത്തതോടെ ചിലര്‍ ഓട്ടോറിക്ഷ വിളിച്ച് വീട്ടില്‍ പോയി. ചെന്നൈയില്‍ നിന്ന് വന്നതാണെന്ന് അറിയാതെയാണ് ഓട്ടോക്കാരന്‍ ഇദ്ദേഹത്തെ വാഹനത്തില്‍ കൊണ്ടുപോയത്.
ഇത്തരത്തില്‍ പലരും പല സ്ഥലത്തേക്ക് വാഹനം വിളിച്ച് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് വാളയാറില്‍ നിന്ന് എത്തിയ സംഘത്തെ വീടുകളില്‍ ക്വാറന്റീന്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിരിക്കുന്നത്.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…