തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിശാ ക്ലബ്ബുകള്‍ / നൈറ്റ് ലൈഫ് സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി നിശാ കേന്ദ്രങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പദ്ധതി അറിയിച്ചത്. രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉല്ലാസത്തിനായി ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ നിശാ കേന്ദ്രങ്ങള്‍ക്ക് യോജിച്ചതാണെന്നും ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില സ്ഥലങ്ങളില്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ഉണ്ട്. ഇവിടെ തികച്ചും സുരക്ഷിതവുമാണ്. ഇത്തരത്തിലുള്ള സംവിധാനം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചില ഇടങ്ങളില്‍ ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കായിരിക്കും ആദ്യ നിശാ കേന്ദ്രമായി മാറാന്‍ സാധ്യത എന്നും മുഖ്യമന്ത്രി അറിയിച്ചു.
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…