തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്താമെന്ന മേൽനോട്ട സമിതിയുടെ നിലപാട് കേരളത്തിന് ആശ്വാസകരമാണെന്നും നിലവിലുണ്ടായ പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ലെന്നും ഒറ്റക്കെട്ടായി ഈ വിഷയത്തിൽ നിൽക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
എന്നാൽ മേല്‍നോട്ടസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. മേല്‍നോട്ടസമിതിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. നടപടി എടുപ്പിക്കുന്നതില്‍ കേരളം വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. അനാവശ്യഭീതി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കേസ് ദുര്‍ബലപ്പെട്ടെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ വിമർശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിജപ്പെടുത്താമെന്നു തമിഴ്നാട് വ്യക്തമാക്കിയിരുന്നു. ആ നിരപ്പിലെത്തിയാൽ സ്പിൽവേ ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കും. 90 ശതമാനത്തിലേറെ നിറഞ്ഞുകിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്കാകും ഈ വെള്ളം എത്തുക. പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നും വൈഗയിലും മധുരയിലുമായി സംഭരിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. 137.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…