നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. സിസിയുപി സ്കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്. യുവതിയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
ആദ്യം കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ഏറെക്കഴിഞ്ഞാണ് സുബീനയും ചാടിയത്. ചാടുന്നതിനു മുന്‍പ് സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന പറഞ്ഞത്.
കിണറ്റില്‍ മോട്ടര്‍ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് വീട്ടിലുണ്ടായിരുന്ന റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരം അറിഞ്ഞത്. താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ സുബീനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…