ജിദ്ദ: സൗദിയിലെ ചില വാഹനാപകടങ്ങൾ സംഭവിക്കുന്നതിനുള്ള കാരണങ്ങളെ വലിയ കുറ്റ കൃത്യങ്ങളിലാണു ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സൗദി പബ്ളിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മയക്ക് മരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ച് വാഹനമോടിക്കൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ മുറിച്ച് കടക്കുന്നതും വാഹനങ്ങളുമായി അഭ്യാസങ്ങൾ കാണിക്കുന്നതും ആരുടെയെങ്കിലും മരണത്തിനോ ശരീരാവയവങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ കേടു വരുത്തുന്നതിനോ കാരണമാകുകയോ അപകത്തിൽ പെട്ട് മുറിവേറ്റ് 15 ദിവസത്തിലധികം മുറിവുണങ്ങുന്നതിനു സമയമെടുക്കുകയോ ചെയ്യൽ എന്നിവയെല്ലാം വാഹനാപകടങ്ങളിലെ വലിയ കുറ്റ കൃത്യങ്ങളായിട്ടാണു പരിഗണിച്ചിട്ടുള്ളത്.
വലിയ കുറ്റങ്ങളായി പരിഗണിക്കപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങൾ ചെയ്ത് ആരെങ്കിലും മരിക്കുകയോ ശരീരാവയവങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുകയോ ചെയ്താൽ 2 ലക്ഷം റിയാലും 4 വർഷം വരെ തടവുമാണു ശിക്ഷ ലഭിക്കുക.
അതേ സമയം പരിക്കേറ്റ രോഗിയുടെ അസുഖം ഭേദമാകാൻ 15 ദിവസത്തിലധികം സമയമെടുത്താൽ പ്രതിക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണു ശിക്ഷ.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…