വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ മേഖലയിൽ വംശീയ സംഘർഷം പടരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ബെൽഫാസ്റ്റ് തെരുവിൽ വെച്ച് സുഡാൻ വംശജനായ യുവാവ് (30), 40 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കണ്ണിനും പുറത്തും ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് പൗരൻ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഇടതുക കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. സ്ഥിതിഗതികൾ വഷളായതോടെ പ്രദേശത്തെ ബസ് ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
2023 സെപ്റ്റംബറിൽ അഞ്ച് വർഷത്തെ വിസയിലാണ് പ്രതി യുകെയിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഡാനിൽ നിന്ന് പാരിസ്, ഡബ്ലിൻ വഴിയാണ് ഇയാൾ ബെൽഫാസ്റ്റിലെത്തിയത്. നേരത്തെ ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലാത്ത ഇയാളെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കും.
സംഘർഷം പടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളും പോലീസ് മേധാവിയും അടിയന്തര വാർത്താസമ്മേളനം നടത്തി ജനങ്ങളോട് സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ചു. വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കീർ സ്റ്റാമർ സംഭവത്തെ ശക്തമായി അപലപിച്ചു. തെരുവിൽ ഇത്തരം ക്രൂരതകൾ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, അനിയന്ത്രിതമായ കുടിയേറ്റം നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് ഗാവിൻ റോബിൻസൺ ആവശ്യപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ പിതാവ് തോട്ടകര വരീത് പൗലോസ്…