Ireland

വേനലിന്റെ അവസാനത്തോടെ കൊറോണ വൈറസിന്റെ നാലാം തരംഗമുണ്ടാകാൻ സാധ്യതയെന്ന് കാനഡയുടെ മുന്നറിയിപ്പ്

കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മുൻപ് നിയന്ത്രണങ്ങൾ വളരെ വേഗത്തിൽ ലഘൂകരിച്ചാൽ ഡെൽറ്റ വേരിയന്റിലൂടെ നയിക്കപ്പെടുന്ന കോവിഡ് -19 ന്റെ നാലാമത്തെ തരംഗത്തെ വേനൽക്കാലത്തിന്റെ അവസാനത്തോടെ രാജ്യം നേരിടേണ്ടിവരുമെന്ന് കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ പറഞ്ഞു.

ശക്തമായ വാക്സിനേഷൻ നിരക്ക് ആശുപത്രി പ്രവേശനവും മരണവും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ ആശുപത്രികളിലും ആരോഗ്യ പരിപാലന സംവിധാനത്തിലും പുതുതായി ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ കുത്തിവയ്പ്പുകൾ ഇനിയും ഉയരണമെന്നും ഡോക്ടർ തെരേസ ടാം പറഞ്ഞു. പ്രായപൂർത്തിയായവർക്കിടയിൽ കാലതാമസം തുടരുന്നുവെന്നും എന്നാൽ രോഗം പകരാനുള്ള ഏറ്റവും ഉയർന്ന നിരക്കുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുകയും ചെറുപ്പക്കാർ എത്രയും വേഗം പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും അവർ അഭ്യർത്ഥിക്കുകയും ചെയ്തു.
ഏകദേശം 6.3 ദശലക്ഷം കനേഡിയൻ പൗരന്മാർക്ക് ആദ്യ ഡോസും അഞ്ച് ദശലക്ഷത്തിലധികം പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചിട്ടില്ലെന്ന് ഡോ. ടാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “കാനഡയിലെ തൊഴിലാളി ദിനത്തിന് വെറും അഞ്ച് ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ ശരത്കാലത്തിൽ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ജോലിസ്ഥലങ്ങൾ എന്നിവയിൽ ഒത്തുകൂടുന്നതിന് മുമ്പ് സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് ഈ സമയം നിർണായകമാണെന്നും ,” അവർ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വരെ, സർക്കാർ കണക്കുകൾ പ്രകാരം 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള 89% മുതിർന്നവർക്ക് രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ ലഭിച്ചു. 18 മുതൽ 29 വരെ പ്രായമുള്ള കനേഡിയൻമാരിൽ 46% പേർക്ക് മാത്രവും 30 മുതൽ 39 വരെ പ്രായമുള്ളവരിൽ 54% പേർക്കുമാണ് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്.

മികച്ച സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ പ്രായ വിഭാഗങ്ങളിലും വാക്സിൻ കവറേജ് 80% ൽ കൂടുതലായിരിക്കണമെന്ന് ഡോ.റ്റാം പറഞ്ഞു. മൂന്നാം തരംഗത്തിന്റെ കൊടുമുടിയിൽ നിന്ന് നിലവിലെ കോവിഡ് -19 കേസുകളുടെ എണ്ണം 93% ഇടിഞ്ഞു, കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ പ്രതിദിനം ശരാശരി 640 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.

കാനഡയുടെ ശക്തമായ വാക്സിനേഷൻ നിരക്ക് അർത്ഥമാക്കുന്നത് അണുബാധകളിലെ വർദ്ധനവ് മരണങ്ങളിലും ആശുപത്രി പ്രവേശനത്തിലും പ്രകടമായ വർദ്ധനവുമായി ബന്ധപ്പെടുന്നില്ലെന്നാണ് എന്ന് ഡെപ്യൂട്ടി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഹോവാർഡ് എൻജൂ പറഞ്ഞു. കുത്തിവയ്പ് എടുക്കാത്ത ദശലക്ഷക്കണക്കിന് കനേഡിയൻ‌മാർ “ഗുരുതരമായ അപകടസാധ്യതയിലാണ്” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Sub Editor

Recent Posts

ഇന്ധനവില വർധന: വർഷാവസാനത്തോടെ ഭക്ഷ്യവില വീണ്ടും ഉയരുമെന്ന് ESRI

ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…

17 hours ago

എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ

കോർക്ക്: എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ സമൂഹമായ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, "Humanity Beyond…

19 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് അപ്പ്രൂവലുകളിൽ റെക്കോർഡ്; ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം കുത്തനെ ഉയർന്നു

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികൾ മേയ് മാസത്തിൽ സർവകാല റെക്കോർഡിലെത്തി. ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വർധനവാണ് വിപണിയെ മുന്നോട്ട്…

20 hours ago

ഫിഫ വേൾഡ് കപ്പ് 2026 ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു

ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും ആവേശവുമായ "One Arena" എന്ന ഫിഫ ലോകകപ്പ്…

20 hours ago

ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ്‌ 50:50 റൂൾ ഭേദഗതി വരുത്താൻ സർക്കാർ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണ്ണാവസരം

അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ്‌ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…

2 days ago

ഇന്ത്യൻ പാസ്പോർട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രം; നിയമം നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ

പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…

2 days ago