ഡബ്ലിന്‍: കനത്ത കാറ്റും മഴയും 36 മണിക്കൂറിനുള്ളില്‍ ഡബ്ലിനില്‍ ഉണ്ടാവുമെന്നും ഇതുമൂലം വെള്ളപ്പൊക്കം വരെ ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറത്തു വന്നു. നാളെ വൈകുന്നേരം വരെ ശക്തമായ മഴയുണ്ടാവുമെന്ന് മെറ്റ് ഐറന്നിന്റെ ജാഗ്രത നിര്‍ദ്ദേശം ഉണ്ട്. അതുപോലെ തന്നെ തീരപ്രദേശങ്ങളില്‍ സ്റ്റാറ്റസ് ഗെയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐറിഷ് കടല്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കടലിലേക്ക് അടുത്ത മുപ്പത്തിയാറു മണിക്കൂര്‍ പോവുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്്. മെറ്റ് ഐറാന്റെ അഭിപ്രായത്തില്‍ രാവിലെ ചില സന്ദര്‍ഭങ്ങളില്‍ കനത്ത മഴ പടരാന്‍ സാധയ്യതയുണ്ടെങ്കിലും ഇടവിട്ട് മഴ പെയ്യുന്നത് വലിയ വെള്ളക്കെട്ടുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു.
ഇന്ന് രാത്രിയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. രാത്രി പെയ്യുന്ന മഴ ചിലപ്പോള്‍ വടക്കോട്ടേക്ക് ആഞ്ഞടിച്ചു പെയ്യാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത് ക്രമാതീതമായി വര്‍ദ്ധിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചിലപ്പോള്‍ ഏറ്റവും ചുരുങ്ങിയ താപനില 10 അല്ലെങ്കില്‍ 11 ഡിഗ്രിയായി മാറും. കൂട്ടത്തില്‍ തെക്കുനിന്നും ആഞ്ഞടിച്ചേക്കാവുന്ന കാറ്റും ഗുരുതരമാവാന്‍ സാധയതയുണ്ട്.
നാളെ ആദ്യം ഒന്നു വരണ്ടരീതിയിലുള്ള കാലാവസ്ഥ ആയിരിക്കുമെങ്കിലും വൈകുന്നേരം തെക്കുപടിഞ്ഞാറന്‍ കാറ്റടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മഴയും കനത്തേക്കുമെന്നാണ് സൂചനകള്‍.
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…