അയർലണ്ടിന്റെ പിസിആർ ടെസ്റ്റിംഗ് സംവിധാനം ക്രിസ്മസ് കാലയളവിലുടനീളം പ്രവർത്തിക്കുന്നത് തുടരുമെന്ന് എച്ച്എസ്ഇയുടെ വാക്സിനേഷൻ ലീഡ് പറഞ്ഞു. ക്രിസ്മസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും ഒരു ടെസ്റ്റ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഈ സേവനം പരിമിതപ്പെടുത്തിയതാണെന്നും Damien McCallion പറഞ്ഞു. “ഫലങ്ങൾക്കായി കാത്തിരിക്കുന്ന ആളുകൾക്ക് ഇത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഉപദേശം അതേപടി തുടരുകയാണ്. ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങൾ ഐസൊലേഷനിൽ കഴിയണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ വെബ്സൈറ്റിൽ PCR സ്ലോട്ടുകളൊന്നും ലഭ്യമല്ലെങ്കിലും ജിപിമാരിൽ നിന്നുള്ള ഹാജർ നിരക്കും റഫറൽ നിരക്കുകളും നോക്കുമ്പോൾ ദിവസം മുഴുവൻ സ്ലോട്ടുകൾ ലഭ്യമാകും എന്നതിനാൽ ആളുകൾ വെബ്‌സൈറ്റ് നിരീക്ഷിക്കുന്നത് തുടരണമെന്ന് Damien McCallion നിർദേശിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 235,000ലധികം ലബോറട്ടറി പരിശോധനകളിൽ നമ്മൾ ഇപ്പോൾ റെക്കോർഡ് എണ്ണത്തിലാണ് നിൽക്കുന്നതെന്നും അടുത്ത കോൺടാക്റ്റുകൾക്കായുള്ള പരിശോധനയും ട്രേസ് പ്രക്രിയയും വേഗത്തിലാക്കാൻ സഹായിക്കുന്നതിന് ആളുകൾക്ക് “നിങ്ങളുടെ കോൺടാക്റ്റുകൾ ലിസ്റ്റ് ചെയ്യുക” എന്ന പോർട്ടൽ ഉപയോഗിക്കണമെന്നും ബൂസ്റ്റർ വാക്സിനേഷൻ പ്രോഗ്രാം നന്നായി പ്രവർത്തിക്കുന്നു, വരും ദിവസങ്ങളിൽ ഇത് രണ്ട് ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 29 ബുധനാഴ്ച മുതൽ വാക്സിനേഷൻ സെന്ററുകളിലും ഫാർമസികളിലും 30 മുതൽ 39 വരെ പ്രായമുള്ള ആളുകൾക്ക് എച്ച്എസ്ഇ വാക്‌സിൻ വാഗ്ദാനം ചെയ്യുന്നു. ചില ജിപികൾ ഇതിനകം തന്നെ ആ ഗ്രൂപ്പിന് വാക്സിനേഷൻ നൽകുന്നുണ്ട്. അതേ തീയതി മുതൽ ഒറ്റ ഷോട്ട് Janssen ja ലഭിച്ച 16 മുതൽ 29 വരെ പ്രായമുള്ള ആളുകൾക്കും ബൂസ്റ്ററുകൾ നൽകി തുടങ്ങും. ആദ്യം അത് ആവശ്യമായ സ്റ്റോക്ക് ലെവലുകൾ ഉള്ള ജിപികളിലും ഫാർമസികളിലും ലഭ്യമാക്കും. ആ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്ലിനിക്കുകളും നടത്തും.
ജനുവരി 10-ന്, 16 മുതൽ 29 വരെ പ്രായമുള്ള മുതിർന്നവർക്കും 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും ബൂസ്റ്റർ വാക്സിൻ ലഭിക്കും. അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഒരാഴ്ച മുമ്പ് ജബ് വാഗ്ദാനം ചെയ്യും.വാക്‌സിനേഷൻ പ്രോഗ്രാം ക്രിസ്‌മസ് ദിനത്തിലും സ്റ്റീഫൻസ് ദിനത്തിലും പ്രവർത്തിക്കില്ല. ഡിസംബർ 27 തിങ്കളാഴ്ച വാക്‌സിനേഷൻ പ്രോഗ്രാം പൂർവസ്ഥിതിയിൽ പ്രവർത്തിച്ച് തുടങ്ങും.
ഇന്നലെ 7,411 പുതിയ കോവിഡ് -19 കേസുകൾ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി 8 മണി വരെ രാജ്യത്തെ ആശുപത്രികളിൽ കോവിഡ്-19 ഉള്ള 377 പേരുണ്ടായിരുന്നു. ഇന്നലെ രാവിലത്തേതിൽ നിന്നും 23 കുറവായിരുന്നു. ഇതിൽ 98 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഡബ്ലിനിലെ മെറ്റർ ഹോസ്പിറ്റലിലാണ് ഐസിയുവിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 14 രോഗികളാണ് ഇവിടെ ഐസിയുവിൽ കഴിയുന്നത്. തൊട്ടുപിന്നിൽ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലാണ്. ഇവിടെ 13 രോഗികളാണ് ഐസിയുവിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലും ടാലാഗിലും പത്ത് പേർ വീതം ഐസിയുവിൽ പരിചരണത്തിൽ കഴിയുന്നുണ്ട്.
“അയർലണ്ടിൽ സ്ഥിതീകരിക്കപ്പെടുന്നതിൽ ഏകദേശം മുക്കാൽ ഭാഗവും ഒമിക്‌റോൺ കേസുകൾ ആയതിനാൽ ഇന്നത്തെ ഉയർന്ന കോവിഡ് -19 കേസുകൾ അപ്രതീക്ഷിതമല്ല, വരാനിരിക്കുന്ന ചെറിയ കാലയളവിൽ കേസുകളുടെ കണക്കുകളിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്” എന്ന് ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan പറഞ്ഞു. എല്ലാവരും അടുത്ത രണ്ടോ മൂന്നോ ആഴ്‌ചകൾക്കുള്ളിൽ സ്വന്തം വീട്ടിലെ അംഗങ്ങളെ മാത്രം കാണുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ക്രിസ്മസ് കാലയളവിലും പുതുവർഷത്തിന്റെ തുടക്കത്തിലും പദ്ധതികൾ പരിമിതപ്പെടുത്തണമെന്നും കോൺടാക്റ്റുകൾ കഴിയുന്നത്ര കുറയ്ക്കാൻ ശ്രമിക്കുണമെന്നും വീട്ടിൽ ആർക്കെങ്കിലും പിസിആർ ടെസ്റ്റ് വഴിയോ ആന്റിജൻ ടെസ്റ്റ് വഴിയോ “പോസിറ്റീവ്” പരിശോധനാ ഫലം ലഭിച്ചാൽ വീട്ടിലെ എല്ലാ അംഗങ്ങളും അവരുടെ ചലനങ്ങൾ നിയന്ത്രിക്കുകയും ജോലിയിൽ പങ്കെടുക്കുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് അടുത്തിടെ അയർലണ്ടിൽ എത്തിയ ആളുകൾ ഉണ്ടെങ്കിൽ “അയർലണ്ടിൽ എത്തിയതിന് ശേഷമുള്ള അഞ്ച് ദിവസത്തിനുള്ളിൽ ആന്റിജൻ ടെസ്റ്റ് നടത്തണം” എന്നും Dr Tony Holohan കൂട്ടിച്ചേർത്തു.
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…