ലോകത്തെ ഭീതിപ്പെടുത്തി കൊറോണ വൈറസ് (COVID-19) അതിന്‍റെ പ്രയാണം തുടരുകയാണ്. മഹാമാരിയുടെ ഭീകര മരണ യാത്രയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം.
ആഗോളതലത്തില്‍ കോവിഡ് മരണ സംഖ്യ 88,000 കടന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഒപ്പം കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,29,632 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്.
നിലവില്‍, വൈറസ് ബാധ ഏറ്റവും ഭീതിജനകമായി തുടരുന്നത് അമേരിക്കയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് മരണമടഞ്ഞത്. അമേരിക്കയില്‍ ഇതുവരെയുള്ള മരണസംഖ്യ 14,665 ആണ്. 4,27,079 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ 938 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനില്‍ 747 പേരും ഇറ്റലിയില്‍ 542 പേരും രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ത്യയില്‍ 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം , കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 76 ദിവസമായി തുടരുന്ന lock down പൂര്‍ണമായി നീക്കി. ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളുള്‍പ്പെടെ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ 80 ശതമാനവും വുഹാനിലായിരുന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…