കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം പത്താം തീയ്യതി മുതൽ ആരംഭിക്കും. കേസിൽ വിചാരണ നടപടി പൂർത്തീകരിക്കാൻ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തിൽ വേഗത്തിൽത്തന്നെ വിചാരണ പൂർത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി. അടുത്ത വർഷം ജനുവരിയോടുകൂടി വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ, വിചാരണ അവസാനിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യാഗസ്ഥൻ ബൈജു എം.പൗലോസിന്റെ വിചാരണ മാത്രമാണ് പൂർത്തീകരിക്കാനുണ്ടായിരുന്നത്. അതിനിടയിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും വിചാരണ നിർത്തിവയ്ക്കുകയുമായിരുന്നു.
39 സാക്ഷികളെയാണ് തുടരന്വേണത്തിന്റെ ഭാഗമായി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ 36 പേർക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ, സായ് ശങ്കർ ആടക്കമുള്ളവർ ഈ 36 പേരിൽ ഉൾപ്പെടും. മഞ്ജു വാര്യർ അടക്കമുള്ള ബാക്കി മൂന്നു പേരുടെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും ഉണ്ടാകുക. മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെ കൂടി വാദംകേട്ടതിന് ശേഷമേ തീരുമാനമെടുക്കാൻ സാധിയ്ക്കുള്ളുവെന്ന് കോടതി അറിയിച്ചു.
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…