കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം പത്താം തീയ്യതി മുതൽ ആരംഭിക്കും. കേസിൽ വിചാരണ നടപടി പൂർത്തീകരിക്കാൻ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തിൽ വേഗത്തിൽത്തന്നെ വിചാരണ പൂർത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി. അടുത്ത വർഷം ജനുവരിയോടുകൂടി വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ, വിചാരണ അവസാനിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യാഗസ്ഥൻ ബൈജു എം.പൗലോസിന്റെ വിചാരണ മാത്രമാണ് പൂർത്തീകരിക്കാനുണ്ടായിരുന്നത്. അതിനിടയിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും വിചാരണ നിർത്തിവയ്ക്കുകയുമായിരുന്നു.
39 സാക്ഷികളെയാണ് തുടരന്വേണത്തിന്റെ ഭാഗമായി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ 36 പേർക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ, സായ് ശങ്കർ ആടക്കമുള്ളവർ ഈ 36 പേരിൽ ഉൾപ്പെടും. മഞ്ജു വാര്യർ അടക്കമുള്ള ബാക്കി മൂന്നു പേരുടെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും ഉണ്ടാകുക. മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെ കൂടി വാദംകേട്ടതിന് ശേഷമേ തീരുമാനമെടുക്കാൻ സാധിയ്ക്കുള്ളുവെന്ന് കോടതി അറിയിച്ചു.
സ്വപ്നജീവിതം പടുത്തുയർത്താൻ അയർലണ്ടിലേക്ക് എത്തിയ മലയാളി നേഴ്സ് സ്മിത കിഴക്കൂടൻ ജോർജിന്റെ ജീവിതത്തിലേക്ക് വില്ലനായി ക്യാൻസർ രോഗം എത്തിയതോടെ, പ്രതീക്ഷ…
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ (Fertility Clinic) ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ…
ന്യൂയോർക്: അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടീസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ…
ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിൽ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ…
ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ…
വാഷിംഗ്ടൺ: എയർബാഗിലെ തകരാറും ഇലക്ട്രിക്കൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 6 ലക്ഷത്തിലധികം കാറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി പ്രമുഖ വാഹന നിർമ്മാതാക്കളായ…