ബീജിംഗ്: സൂര്യന്‍ എന്നും മനുഷ്യന്റെ അത്ഭുതങ്ങളില്‍ ഒന്നാണ്. ഇന്നും സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു. ഇതിനിടയിലാണ് ചൈനക്കാര്‍ ചന്ദ്രനിലേക്ക് യാത്രതിരിച്ചത്. അതോടൊപ്പമിതാ അവര്‍ കൃത്രിമ സൂര്യനെ പ്രവര്‍ത്തിച്ച് ശാസ്ത്രലോകത്തിന് അത്ഭുതം കാണിച്ചുകൊടുത്തിരിക്കുന്നു. ലോകത്തുള്ള എന്തിനും അതേ പോലുള്ള കോപ്പി നിര്‍മ്മിക്കാന്‍ മിടുക്കന്മാരാണ് ചൈനക്കാര്‍. ഇപ്പോഴിതാ സൂര്യന്റെ കോപ്പി നിര്‍മ്മിക്കാനുള്ള ശ്രമം വിജയകരമായി എന്നാണ് ചൈനയുടെ വാദം.
ആദ്യമായി പ്രവര്‍ത്തിപ്പിച്ച കൃത്രിമ സൂര്യന്‍ എന്നു വിളിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ വിജയകരമായി പ്രവര്‍ത്തിച്ചതായി ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെട്ടു. ചൈനയുടെ ഔദ്യോഗിക മാധ്യമാമായ പീപ്പിള്‍സ് ഡെയ്‌ലി വെള്ളിയാഴചയാണ് ഇതെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. ഇതോടെ ചൈന ആണവോര്‍ജ്ജ ഗവേഷണ ശേഷിയില്‍ ലോകത്തെ ഏതു രാജ്യത്തോടും കിടപിടിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൂടുള്ള പ്ലാസ്മയെ സംയോജിപ്പിക്കുന്ന ഒരു ഉപകരണത്തില്‍ അതി ശക്തമായ കാന്തികക്ഷേത്രം ഉപയോഗിച്ചാണ് ഇവര്‍ കൃത്രിമ സൂര്യനെ പ്രവര്‍ത്തിപ്പിച്ചത്.
ഉദ്ദേശം 22.5 ബില്ല്യണ്‍ ചിലവ് വന്ന ഈ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണാത്മക ഗവേഷണ ഉപകരണം എച്ച്.എല്‍.-2 എം. ടോകമാക് റിയാക്ടര്‍ എന്നാണ് അറിയപ്പെടുന്നത്. നിലവിലുള്ള സൂര്യനേക്കാള്‍ പത്തിരിട്ട ചൂടാണ് ഇതില്‍ നിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് പിപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ റിയാക്ടറിന്റെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പൂര്‍ത്തിയായിരിക്കുന്നത്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…