തെലങ്കാനയിലെ സംയോജിത ഇരട്ടസഹോദരിമാരായ വീണയുടെയും വാണിയുടെയും കഥ നേരത്തെ തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു. അവർ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതാണ് വാർത്തയായത്. ഇപ്പോഴിതാ, പരീക്ഷഫലം വന്നിരിക്കുന്നു. വീണയും വാണിയും മികച്ച വിജയം നേടി. വീണയ്ക്ക് പത്തിൽ 9.3 ഗ്രേഡ് പോയിൻറും വാണിയ്ക്ക് 10 ൽ 9.2 ഉം ലഭിച്ചു. മക്കൾ ഐടി പ്രൊഫഷണലുകളാകണമെന്നാണ് അച്ഛൻ ആഗ്രഹിക്കുന്നത്.
മധുര നഗറിലെ പ്രതിഭ സ്‌കൂളിൽ വെവ്വേറെ പരീക്ഷകളാണ് വീണയും വാണിയും എഴുതിയത്. ഇരുവരും മൂന്നുവീതം പരീക്ഷകൾ എഴുതി. കോവിഡ് വ്യാപനം മൂലം ശേഷിക്കുന്ന പരീക്ഷകൾ സർക്കാർ റദ്ദാക്കുകയായിരുന്നു. പരീക്ഷ എഴുതിയ 5.34 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഫലങ്ങൾ അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു, കൂടാതെ വിദ്യാർത്ഥികളുടെ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള ഗ്രേഡ പോയിന്‍റും നൽകി.
‘പത്താം പരീക്ഷ വിജയിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതിന് സർക്കാരിനോട് നന്ദി പറയുന്നു. ഇനി പ്ലസ് ടുവിന് ചേരണം ” വീണയും വാനിയും ന്യൂസ് 18നോട് പറഞ്ഞു. “അവർ നല്ല നിലയിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ഐടി പ്രൊഫഷണലാകണം. അതിനാൽ അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനും ഒരുമിച്ച് ജീവിക്കാനും കഴിയും” വീണയുടെയും വാനിയുടെയും പിതാവ് മുരളി ന്യൂസ് 18 നോട് പറഞ്ഞു.
സഹായിക്കാമെന്ന് അനുമതിയും വ്യക്തതയും ആവശ്യപ്പെട്ട് 2019 ഡിസംബറിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സർക്കാരിന് ഒരു കത്ത് എഴുതിയിട്ടുണ്ട്. നിയമങ്ങൾ അനുസരിച്ച്, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഓപ്പൺ സ്കൂൾ സംവിധാനത്തിലെ വിദ്യാർത്ഥികൾ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളിൽ ചേരേണ്ടതുണ്ട്. ഇതനുസരിച്ച് വീണയെയും വാണിയെയും ഹൈദരാബാദിലെ വെംഗൽ റാവു നഗറിലെ സർക്കാർ ഹൈസ്കൂളിൽ ചേർക്കുകയായിരുന്നു.
അവസാനമായി, വീണയ്ക്കും വാണിയ്ക്കും പത്താം ക്ലാസ് പരീക്ഷകൾ ഒരേ കേന്ദ്രത്തിൽ തന്നെ നടത്താൻ അധികാരികൾ അനുമതി നൽകി. പക്ഷേ പ്രത്യേകമായി പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം വ്യത്യസ്ത ഹാൾ ടിക്കറ്റുകൾ അനുവദിക്കുകയായിരുന്നു. പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുമ്പോൾ എസ്എസ്എൽസി ബോർഡ് സോഫ്റ്റ്വെയർ പ്രകാരം ഇരട്ടകൾക്ക് രണ്ട് വ്യത്യസ്ത കേന്ദ്രങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ അത് ഒഴിവാക്കി പിന്നീട്, ഒരേ കേന്ദ്രത്തിൽ രണ്ട് വ്യത്യസ്ത സെറ്റ് പേപ്പറുകൾ അധികൃതർ നൽകുകയായിരുന്നു.
സഹായികളെ അനുവദിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇരട്ടകൾ ഈ സൗകര്യം നിരസിച്ചു. എന്നിരുന്നാലും, അവസാന നിമിഷത്തിൽ എഴുത്തുകാർ സഹായം തേടിയാൽ അവർക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഒടുവിൽ, ഇരട്ടക്കുട്ടികൾക്ക് പ്രതിഭാ സ്കൂളിൽ മൂന്ന് പരീക്ഷകൾ എഴുതി, ബാക്കിയുള്ളവ കോവിഡ് കാരണം സർക്കാർ റദ്ദാക്കി. സഹോദരിമാർ ക്രാനിയോപാഗസ് ഇരട്ടകളാണ്: അവർ തലയോട്ടിയിൽ കൂടിച്ചേർന്നെങ്കിലും പ്രത്യേക തലച്ചോറുകളുണ്ട്. മഹാബൂബാബാദ് ജില്ലയിലെ ബീരിഷെട്ടിഗുഡെം ഗ്രാമത്തിൽ നിന്ന് 2002ലാണ് മുരളി-നാഗാലക്ഷ്മി ദമ്പതികളുടെ മക്കളായാണ് വീണയും വാണിയും ജനിച്ചത്. കുട്ടിക്കാലം മുതൽ ഹൈദരാബാദിലെ നിലോഫർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2017 ജനുവരിയിൽ, അവരെ നഗരത്തിലെ വനിതാ വികസന, ശിശുക്ഷേമ വകുപ്പ് നടത്തുന്ന ഒരു പ്രത്യേക സർക്കാർ ഭവനത്തിലേക്ക് മാറ്റി. അവർ പാവപ്പെട്ട തൊഴിലാളികളാണെന്നും അത്യപൂർവ്വ അവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കാൻ കഴിയുന്നില്ലെന്നും അവരുടെ മാതാപിതാക്കൾ പറഞ്ഞു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…