പൊലീസിനോ സുരക്ഷാസേനക്കോ നേരെ കല്ലെറിഞ്ഞവര്‍ക്ക് പാസ്‌പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്ന് ജമ്മു-കശ്മീര്‍ പോലീസിന്റെ സിഐഡി വിഭാഗം ഉത്തരവിട്ടു.
പാസ്‌പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും വേണ്ടി സമീപിക്കുന്നവരുടെ മുഴുവൻ രേഖകളും പരിശോധിക്കണമെന്നും കൂടാതെ പരിശോധനാഘട്ടത്തില്‍ സുരക്ഷാസേനയെയും മറ്റു ഏജന്‍സികളെയും അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദികളെ സഹായിക്കുകയോ തീവ്രവാദത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നുവെന്നാരോപിച്ച് ജമ്മു-കശ്മീര്‍ ഭരണകേന്ദ്രം നേരത്തെ തന്നെ ഗസറ്റഡ് പദവിയിലടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
യൂറോപ്യൻ T20 ലീഗിൽ മുൻ ഇന്ത്യൻ നായകൻ രാഹുൽദ്രാവിഡിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നു. 2026 ൽ ആരംഭിക്കാനിരിക്കുന്ന യൂറോപ്യൻ ട്വന്റി…
ആഗോള പരിസ്ഥിതി സുസ്ഥിരതാ മത്സരത്തിൽ യൂറോപ്യൻ വിജയിയായി അയർലണ്ടിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി ആര്യ സതീഷ് തിരഞ്ഞെടുക്കപ്പെട്ടു. 13 നും…
നോക്ക് / അയർലണ്ട് : “നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്” എന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ്…
വാട്ടർഫോർഡിലെ മുൻകോയിനിൽ ക്രാന്തി അയർലണ്ട് സംഘടിപ്പിച്ച മെയ്ദിനാഘോഷം 2026 പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്ത തകൊണ്ടും ശ്രദ്ധേയമായി. മുൻ കോർക്ക്…
ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ…
ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സെന്റർ നിർമ്മിക്കുന്നതിനുള്ള പദ്ധതിയിലെ ആദ്യ കരാറിനായി, നിർമ്മാണ സ്ഥാപനമായ ജോൺ സിസ്‌കിനെ ടെൻഡററായി തിരഞ്ഞെടുത്തു. വാറ്റ്,…