കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ മുംബൈ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലായി.ഉണ്ണികൃഷ്ണൻ അയർലണ്ടിൽ ലക്ച്ചററായി ജോലി ചെയ്യുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൂന്തുറ പൊലീസ് സംഘം പ്രതിയെ കേരളത്തിലെത്തിക്കാനായി മുംബൈയിലേക്ക് തിരിച്ചു. കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് സജിതയുടെ ഭർത്താവ് റിട്ട. അഗ്രികൾചർ ഡപ്യൂട്ടി ഡയറക്ടർ എൻ.രാജീവ് മരിച്ചതിനു പിന്നാലെയാണ് കുടുംബത്തെ തേടി ഈ ദുരന്തമെത്തിയത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആറ് വർഷം മുൻപായിരുന്നു അയർലൻഡിൽ ലക്ചററായ ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹം. 200 പവൻ സ്വർണ്ണവും വീടും വസ്തുവും സ്ത്രീധനമായി നൽകിയിട്ടും ഗ്രീമയെ ഉണ്ണികൃഷ്ണൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും 25 ദിവസത്തിന് ശേഷം ഗ്രീമയെ ഉപേക്ഷിച്ച ഇയാൾ പിന്നീട് വിദേശത്തേക്ക് പോയി മകളെ പൂർണ്ണമായും അവഗണിക്കുകയായിരുന്നുവെന്ന് സജിത കത്തിൽ വ്യക്തമാക്കുന്നു. “എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെയാണ് എറിയുന്നത്, അവൾ കെഞ്ചിക്കരഞ്ഞിട്ടും അവന് വേണ്ടായിരുന്നു” എന്ന സജിതയുടെ വാക്കുകൾ വലിയ നോവായി മാറുകയാണ്. പിരിയാൻ തക്ക കാരണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും തുടർച്ചയായി നേരിട്ട ഈ അവഗണനയും അപമാനവും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ ഒരു ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിനിടെയുണ്ടായ സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണം. അവിടെ വെച്ച് മറ്റുള്ളവരുടെ മുൻപിൽ ഗ്രീമയെ ഉണ്ണികൃഷ്ണൻ മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. തനിക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമില്ലെന്ന് അയാൾ കടുപ്പിച്ചു പറഞ്ഞതോടെ സജിത അവിടെ വെച്ച് ബോധരഹിതയായി വീണു. ഈ സംഭവത്തിന് പിന്നാലെയാണ് സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ അമ്മയും മകളും തീരുമാനിച്ചത്.
മരിക്കുന്നതിന് മുൻപ് സജിത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സാപ്പിൽ ആത്മഹത്യാക്കുറിപ്പ് സന്ദേശമായി അയച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിലെ സോഫയിൽ കൈകൾ കോർത്ത നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്ത് നിന്ന് രണ്ട് ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പിന്റെ പകർപ്പും കണ്ടെടുത്തു. തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്നും കുറിപ്പിൽ അന്ത്യേച്ഛയായി സജിത രേഖപ്പെടുത്തിയിട്ടുണ്ട്. സയനൈഡ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പൂന്തുറ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ പിതാവ് തോട്ടകര വരീത് പൗലോസ്…