ഫ്‌ളോറിഡാ: 2016 മെയ് മാസം അപ്രത്യക്ഷമായ ഒമ്പത് വയസ്സുക്കാരിയുടെ ശരീരാവശിഷ്ടങ്ങള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സാന്‍കാര്‍ലോസ് പാര്‍ക്കിലുള്ള വീട്ടില്‍ നിന്നും പതിനെട്ട് മൈല്‍ സൗത്ത് ഫോര്‍ട്ട്മയേഴ്‌സ് ഗള്‍ഫ് കോസ്റ്റില്‍ നിന്നും കണ്ടെത്തിയതായി കഴിഞ്ഞ വാരാന്ത്യം ലി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ ഭാഗങ്ങളില്‍ നേരത്തേ അന്വേഷിച്ചിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒമ്പത് വയസ്സുള്ള ഡയാന അല്‍വാറസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കുടുംബ സുഹൃത്ത് ജോര്‍ജ് ഗുറേറ്റായെ ചോദ്യം ചെയ്തിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിന് മാസങ്ങളോളം അന്വേഷണം നടത്തിയിരുന്നു.
ശരീരാവശിഷ്ടങ്ങള്‍ കാണാതായ ഡയാനയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കുടുംബ സുഹൃത്ത് ജോര്‍ജ് പിന്നീട് കുറ്റ സമ്മതം നടത്തി. കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും, കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോര്‍ജ് പോലീസിനെ അറിയിച്ചു.
കുട്ടിയുടെ തിരോധാനത്തിന് ശേഷം ചൈല്‍ഡ് പോണോഗരാഫിയുമായി ബന്ധപ്പെട ജോര്‍ജിന്റെ പേരില്‍ ഫെഡറല്‍ ചാര്‍ജസ് നിലവിലുണ്ട്. ഈ കേസ്സില്‍ ഇയ്യാള്‍ 40 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്യ ഇപ്പോള്‍ ഇയ്യാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും കേസ്സെടുത്തിട്ടുണ്ട്.
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…
വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…
സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…