ഫ്‌ലോറിഡാ: സ്ട്രീറ്റി ലേയ്ക്കില്‍ മീന്‍ പിടിക്കുന്നതിനു പോയ മൂന്നു സുഹൃത്തുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടതായി പോള്‍ക്ക് കൗണ്ടി ഷെറിഫ് ഗ്രാഡി ജൂഡാ പറഞ്ഞു. ജൂലൈ 17 വെള്ളിയാഴ്ചയാണു സംഭവം. ഡാമിയന്‍ ടില്‍മാന്‍ (23), കെവന്‍ സ്പ്രിംഗ് ഫീല്‍ഡ് (30), ബ്രാന്‍ഡന്‍ റോളിന്‍സ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്.
ലേക്ക് സ്ട്രീറ്റില്‍ മീന്‍ പിടിക്കുന്നതിന് ലേക്കില്‍ ആദ്യമായി എത്തിയത് ടിന്‍മാനായിരുന്നു. അജ്ഞാതനായ ഒരാള്‍ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവിച്ചതൊന്നും അറിയാതെ മറ്റൊരു ട്രക്കില്‍ കെലനും റോളിന്‍സും എത്തിച്ചേര്‍ന്നു. ഇവരും വെടിയേറ്റാണ് മരിച്ചത്. വെടിയേറ്റ റോളിന്‍സ് മരിക്കുന്നതിനു മുമ്പു തന്റെ പിതാവിനെ വിളിച്ചു. ഉടനെ ലേക്കിലേക്ക് പുറപ്പെട്ടു സംഭവ സ്ഥലത്തെത്തിയപ്പോള്‍ റോളിന്‍സ് മരിച്ചിരുന്നില്ല. പിതാവിനോട് റോളിന്‍സ് സംസാരിച്ചിരുന്നു. എന്നാല്‍ എന്താണ് സംസാരിച്ചതെന്നു വെളിപ്പെടുത്തുവാന്‍ ഷെറിഫ് തയാറായില്ല.
വെടിയേറ്റു മരിച്ചവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നുവെന്നോ, കൂടുതല്‍ വിവരങ്ങളോ ഷെറിഫ് വെളിപ്പെടുത്തിയില്ല.ടാംമ്പക്ക് സമീപമുള്ള സിറ്റിയില്‍ നിന്നുള്ളവരാണ് വെടിയേറ്റ് കൊല്ലപ്പെട്ട മൂന്നു പേരും. മൂന്നു പേരും കൊലപ്പെടുന്നതിനു മുന്‍പു ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികവും കൗണ്ടി ഷെറിഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…