ഇന്‍ഡ്യാന: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു. ഇന്‍ഡ്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്.
വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി (25) ആറു മാസം പ്രായമുള്ള തന്റെ കുട്ടിയുടെ അമ്മയായ ജിനട്രിസിന്റെ വീട്ടില്‍ വന്ന് സ്റ്റിമുലസ് ചെക്കിലെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ ജിനട്രിസ് തയാറായെങ്കിലും മാലിക് തൃപ്തനായില്ല. തിരിച്ചുപോയ മാലിക് ശനിയാഴ്ച വീണ്ടും വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജിനട്രിസിന്റെ പേഴ്‌സ് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴസ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു മാലിക് ജിനട്രിസിനു നേരെ വെടിയുതിര്‍ത്തെങ്കിലും അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജിനട്രിസിന്റെ മകള്‍ ഈവ മൂര്‍, സഹോദരന്‍ ഡക്വന്‍ മൂര്‍ (23) അമ്മ ടുമകെ ബ്രൗണ്‍ (44) ഇവരുടെ ബന്ധു ആന്റണി ജോണ്‍സണ്‍ (35) എന്നിവര്‍ക്കു നേരെ മാലിക് നിറയൊഴിച്ചു. ഇവര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മലിക്കിന്റെ കുട്ടിയെയും, വാഹനവും തട്ടിയെടുത്ത് ഇയാള്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മാലിക്കിനെയും കുട്ടിയെയും കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മാലിക്കിന്റെ സഹോദരി പൊലീസില്‍ വിളിച്ച്, കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. കൂട്ടുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ മാലിക്കിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിനും, കവര്‍ച്ചയ്ക്കും കേസെടുത്തിട്ടുണ്ട്.
പി.പി. ചെറിയാന്‍
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…