ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിർമ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്. ഒരു ആഴ്ചയിൽ ഏഴു ദിവസം 12 മണിക്കൂർ എന്ന നിർബന്ധിത ജോലിയാണ് കമ്പനി തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന സമരക്കാരുടെ പ്രതിനിധി പത്രക്കാരോട് വെളിപ്പെടുത്തി. തങ്ങൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം വേണമെന്നും, ഞങ്ങൾക്ക് മെച്ചമായ മാനേജ്മെൻറ് ആവശ്യമാണെന്നും, ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഞങ്ങൾക്ക് മുൻപിൽ ഇല്ല എന്നുമാണ് സമരക്കാർ അഭിപ്രായപ്പെടുന്നത്.
ജോലിക്കിടയിൽ ഒരാൾ മരിച്ചപ്പോൾ ജോലിക്കാരെ കൊണ്ടു തന്നെ മൃതദേഹം അവിടെനിന്ന് നീക്കം ചെയ്യിപ്പിക്കുകയും അപ്പോൾ തന്നെ മറ്റൊരു ജോലിക്കാരനെ അവിടേക്ക് ചുമതലപ്പെടുത്തി കൊണ്ട് പ്രൊഡക്ഷൻ ആരംഭിച്ചു എന്നും സമരക്കാർ കുറ്റപ്പെടുത്തി. 600 പരം ജോലിക്കാരാണ് സമരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. എന്നാൽ സമരക്കാരുടെ യൂണിയനുമായി ഒരു ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ട് എന്നും, സമരം അവസാനിപ്പിച്ചു പ്രൊഡക്ഷൻ പുനരാരംഭിക്കണം എന്നും കമ്പനി അധികൃതർ യൂണിയൻ ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ബാബു പി . സൈമൺ
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…