ന്യൂയോർക്ക്: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളിൽ 15 ശതമാനവും യുഎസിലാണ്.
യുഎസ് ജനസംഖ്യയുടെ 60 ശതമാനം പേരും പൂർണമായി വാക്സീൻ എടുത്തിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കിയ തുടക്കത്തിൽ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂൺ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറിൽ 7 ലക്ഷത്തിലും എത്തി.
ഈ വർഷത്തെ മരണങ്ങൾ കൂടുതലും വാക്സിനേഷൻ എടുക്കാത്ത രോഗികളിൽ ആണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൊവിഡ്-19 രോഗികളെ പരിചരിക്കുന്നതിലും മോണോക്ലോണൽ ആന്റിബോഡികൾ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളിലും പുരോഗതി ഉണ്ടായിട്ടും മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഓഫ് സെവൻ (G7) സമ്പന്ന രാജ്യങ്ങളിൽ, ജനുവരി 1 നും നവംബർ 30 നും ഇടയിൽ Coivd-19 മൂലമുള്ള മരണങ്ങളുടെ കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏറ്റവും മോശം സ്ഥാനത്താണ്.
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…