ന്യൂയോർക്ക്: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളിൽ 15 ശതമാനവും യുഎസിലാണ്.
യുഎസ് ജനസംഖ്യയുടെ 60 ശതമാനം പേരും പൂർണമായി വാക്സീൻ എടുത്തിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കിയ തുടക്കത്തിൽ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂൺ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറിൽ 7 ലക്ഷത്തിലും എത്തി.
ഈ വർഷത്തെ മരണങ്ങൾ കൂടുതലും വാക്സിനേഷൻ എടുക്കാത്ത രോഗികളിൽ ആണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൊവിഡ്-19 രോഗികളെ പരിചരിക്കുന്നതിലും മോണോക്ലോണൽ ആന്റിബോഡികൾ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളിലും പുരോഗതി ഉണ്ടായിട്ടും മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഓഫ് സെവൻ (G7) സമ്പന്ന രാജ്യങ്ങളിൽ, ജനുവരി 1 നും നവംബർ 30 നും ഇടയിൽ Coivd-19 മൂലമുള്ള മരണങ്ങളുടെ കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏറ്റവും മോശം സ്ഥാനത്താണ്.
അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…
അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…
ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…
പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…
പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…