ന്യൂയോർക്ക്: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളിൽ 15 ശതമാനവും യുഎസിലാണ്.
യുഎസ് ജനസംഖ്യയുടെ 60 ശതമാനം പേരും പൂർണമായി വാക്സീൻ എടുത്തിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കിയ തുടക്കത്തിൽ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂൺ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറിൽ 7 ലക്ഷത്തിലും എത്തി.
ഈ വർഷത്തെ മരണങ്ങൾ കൂടുതലും വാക്സിനേഷൻ എടുക്കാത്ത രോഗികളിൽ ആണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൊവിഡ്-19 രോഗികളെ പരിചരിക്കുന്നതിലും മോണോക്ലോണൽ ആന്റിബോഡികൾ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളിലും പുരോഗതി ഉണ്ടായിട്ടും മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഓഫ് സെവൻ (G7) സമ്പന്ന രാജ്യങ്ങളിൽ, ജനുവരി 1 നും നവംബർ 30 നും ഇടയിൽ Coivd-19 മൂലമുള്ള മരണങ്ങളുടെ കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏറ്റവും മോശം സ്ഥാനത്താണ്.
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…