സ്‌പെയിന്‍: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതിഷേധം തീര്‍ക്കാന്‍ ജീവനക്കാരന്‍ ജെ.സി.ബിയുമായി വന്ന് ബെന്‍സ് കാറുകളുടെ ഷോറൂമിലെ നിരവധി കാറുകള്‍ തകര്‍ന്നു. തുടര്‍ന്ന് 44 കോടിയുടെ നഷ്ടമാണ് ജീവനക്കാരന്‍ മൂലം കമ്പനിക്ക് വഹിക്കേണ്ടി വന്നത്. സ്‌പെയിനിലെ ക്യാപിറ്റല്‍ വിക്ടോറിയയിലെ മെസ്‌സിഡസ് ബെന്‍സ് കമ്പനിയുടെ പ്ലാന്റില്‍ ഈ ഡിസംബര്‍ 31 നാണ് സംഭവം നടന്നത്.
ജീവനക്കാരന്‍ തന്നെ പിരിച്ചു വിട്ടതില്‍ അതീവ ദുഃഖിതനായിരുന്നുവെന്നും മാനസികമായി വിഷമത്തിലും ആയിരുന്നു. തുടര്‍ന്ന് അയാള്‍ മോഷ്ടിച്ച ജെ.സി.ബി ഓടിച്ചുകൊണ്ട് ബെന്‍സിന്റെ പ്ലാന്റില്‍ കയറി തയ്യാറാക്കി വച്ച 50 ഓളം കാറുകള്‍ നശിപ്പിച്ചു കളഞ്ഞു. ഇതില്‍ ബെന്‍സിന്റെ ഏറ്റവും വിലകൂടിയ മോഡലായ വി-ക്ലാസം ഉള്‍പ്പെടുമെന്ന് കമ്പനി ഭാരവാഹികള്‍ വെളിപ്പെടുത്തി.
ജോലി സംബന്ധമായി ഇയാള്‍ കമ്പനിയുമായി തര്‍ക്കത്തിലായിരുന്നു. ഈ വ്യക്തി 2016-17 കാലഘട്ടത്തിലാണ് പ്ലാന്റില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ഗാരേജിന്റെ വാതില്‍ തകര്‍ത്താണ് ജെ.സി.ബിയുമായി അയാള്‍ അകത്തേക്ക് കയറിയതെന്ന് പോലീസ് പറഞ്ഞു. മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് അയാള്‍ തയ്യാറായ കാറുകളുടെ ഉള്ളിലേക്ക് ഇടിച്ചു കയറി കാറുകളെല്ലാം നശിപ്പിക്കുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ജീവനക്കാരന്റെ പേരുവിവരം എര്‍സെയിന്റാസാ പോലീസ് പുറത്തു വിട്ടിട്ടില്ല.
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…