Categories: Buzz News

ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ കഥ

കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ ഇത്തരം ചില നല്ല വാർത്തകളുമുണ്ട്. കാസർഗോഡ് കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന തോന്നലുണ്ടാക്കിയ ഒരുഘട്ടമുണ്ടായിരുന്നു. ഈ സമയമാണ് കർണാടക അതിർത്തി അടച്ചത്. ഈ സമയം കാസർഗോഡ് കോവിഡ് ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു സംഘം യാത്ര തിരിച്ചു.

ഡോക്ടർമാരുടെ സംഘത്തിൽ ഡോ. നരേഷും ഉണ്ടായിരുന്നു. ഏഴു വർഷം മിണ്ടാതിരുന്ന നരേഷിന്റെ അച്ഛൻ മകൻ കാസർഗോഡേക്ക് പോയ വിവരം അറിഞ്ഞ് ഫോൺ വിളിച്ച് സംസാരിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് സുഹൃത്തായ ഡോ. സന്തോഷ്.

കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ 

ഫേസ്ബുക്ക്  കുറിപ്പിന്റെ പൂര്‍ണ രൂപം

ഏഴ് വർഷം മിണ്ടാതിരുന്ന അച്ഛൻ ഇന്നലെ എന്നെ വിളിച്ചിരുന്നു….

നരേഷ് ഡോക്ടറുടെ സ്വദേശം ചെന്നൈയിലാണ്. കാസറഗോഡ് നിന്നും തിരികെ വരുന്നതിന്റെ തലേ ദിവസം രാത്രി ഞങ്ങൾ പതിവ് പോലെ ഹോട്ടലിലെ ഗ്രാൻഡെയർ ഹാളിൽ ഒത്തു കൂടി. ഇന്ന് പാട്ടും അന്താക്ഷരിയുമൊന്നുമില്ലെന്ന് ഞാൻ പ്രഖ്യാപിച്ചു. എല്ലാവരും പ്രസംഗിക്കണം. കാസറഗോഡ് മിഷനെ കുറിച്ച് പോസിറ്റീവ് ആയ രണ്ട് കാര്യങ്ങൾ, നെഗറ്റീവ് ആയ രണ്ട് കാര്യങ്ങൾ പിന്നെ മനസ്സിൽ തട്ടിയ ഒരു സംഭവം.. ഇത്രയും വേണം.. അങ്ങനെ ആ പ്രസംഗ പർവ്വം തുടങ്ങി… എല്ലാവരും തമാശകൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നതിനിടയിൽ ആണ് നരേഷ് ഡോക്ടർ, എല്ലാവരുടെയും ഹൃദയത്തിൽ കൊളുത്തി വലിച്ച, അച്ഛന്റെ ഫോൺ വിളിയെ കുറിച്ച് പറഞ്ഞത്. തമിഴ് കലർന്ന മലയാളത്തിൽ അതിങ്ങനെ ആണ് നരേഷ് ഡോക്ടർ തുടങ്ങിയത്…സർ.. ഞാൻ ജീവിതത്തിൽ ഒരു പരാജിതൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്. എം ബി ബി എസ് കഴിഞ്ഞ് ഇപ്പൊ കുറെ കാലം ആയി. ആദ്യം ഞാൻ അഹമ്മദാബാദിലെ ബി ജെ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്‌സിൽ പോസ്റ്റ്‌ ഗ്രാഡുവേഷൻ ചെയാൻ ചേർന്നു.. അവിടത്തെ ജോലി ഭാരവും പീഡനവും സഹിക്കാൻ ആവാതെ നിർത്തി പോന്നു.. എല്ലാവരും കുറ്റപ്പെടുത്തി. പിന്നെ എനിക്കും തോന്നി അതു വേണ്ടായിരുന്നുവെന്ന്. എത്ര കഷ്ടപെട്ടിട്ടാണ് അവിടെ ഓർത്തോക്ക് സീറ്റ് ലഭിച്ചത് എന്നോർക്കുമ്പോൾ കഷ്ടം തോന്നും. പക്ഷെ ഞാൻ അങ്ങനെ ആണ്.. ഒരു ഫെയിലിയർ.. പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സിന് ചേർന്നു.. കുട്ടികളുടെ കരച്ചിൽ ഒന്നും കെട്ടു നില്കാനാവില്ലെന്ന് മനസിലായപ്പോ അതും വിട്ടു.. അതു കഴിഞ്ഞിട്ടാണ് ഇപ്പൊ അനസ്തേഷ്യക്ക് ചേർന്നത്. സത്യത്തിൽ ഇതും എനിക്ക് ചേരുന്നില്ലായിരുന്നു. അധ്യാപകരുമായി സ്ഥിരമായി അടി ഇടുമായിരുന്നു. എങ്ങനെ ഒക്കെയോ പാസ്സായി. ഇപ്പൊ സീനിയർ റസിഡൻസി ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കാണ് കാസറഗോഡ് പോകണമെന്ന് ഡിപ്പാർട്ടമെന്റ് മേധാവി പറഞ്ഞത്. ഡിപ്പാർട്മെന്റിൽ നിന്ന് എന്നെ കുറെ നാൾ ഓടിക്കാനാണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ തോന്നി. ഏതായാലും രണ്ടും കല്പിച്ചു ഇറങ്ങി. കാസറഗോഡ് പോയാൽ തിരിച്ചു വരാൻ പറ്റില്ലെന്ന് പലരും പറഞ്ഞു.. യാത്ര തുടങ്ങിയപ്പോഴാണ് അത്ഭുതങ്ങൾ തുടങ്ങിയത്. ജീവിതത്തിൽ മിണ്ടാൻ മടിച്ചിരുന്നവർ, കണ്ടിട്ടും മിണ്ടിയിട്ടില്ലാത്തവർ, പിണങ്ങി ഇരുന്നവർ ഒക്കെ വിളിച്ചു തുടങ്ങുന്നു. ഫേസ് ബുക്കിൽ proud of you എന്ന് എല്ലാവരും എഴുതുന്നു. ഞാൻ ഞാൻ തന്നെയാണോ എന്ന് എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. ജീവിതത്തിനു അർത്ഥം ഉണ്ടെന്നൊക്ക എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു സർ….

ഇതിനിടയിൽ ആണ് അച്ഛൻ വിളിച്ചത്. ഏഴു വർഷമായി അച്ഛൻ മിണ്ടാറില്ല.. ഞാനും മിണ്ടാറില്ല. വീട്ടിൽ എത്തിയാൽ മുഖം കൊടുക്കാതെ, മിണ്ടാതെ, ഒരു നോട്ടം പോലും നോക്കാതെ, വീടിനുള്ളിൽ തന്നെ മതിലുകൾ കെട്ടി ഇരിക്കുമായിരുന്നു ഞങ്ങൾ.. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ഒന്നും അച്ഛന് ഇഷ്ടപെടുമായിരുന്നില്ല.. എനിക്ക് തന്നെ ഇഷ്ടപെടാത്ത തീരുമാനങ്ങൾ എങ്ങനെ അച്ഛന് ഇഷ്ടപെടും.. സർ.. ഞാൻ അങ്ങനെ ഒരു ഫെയിലിയർ ആയിരുന്നു..

പക്ഷെ ഇന്നലെ അച്ഛൻ വിളിച്ചിരുന്നു.. ഇന്നലെ.. ഞാൻ ഇവിടെ കാസറഗോഡ് കൊറോണ ബാധിച്ചവരെ ചികിൽത്സിക്കുന്ന ടീമിൽ ഉണ്ടെന്ന് അച്ഛന്റെ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞിട്ട് വിളിച്ചതാണ്. ചിലമ്പച്ചതെങ്കിലും സ്നേഹം നിറഞ്ഞ ശബ്ദത്തിൽ അച്ഛൻ ചോദിച്ചു..

നിനക്ക് സുഖം തന്നെയല്ലേ……

Newsdesk

Share
Published by
Newsdesk

Recent Posts

‘മായൻ’ ആരംഭിച്ചു

കളങ്കാവലിന് ശേഷം ജിതിൻ കെ ജോസും, ആടിനും കത്തനാർക്കും ശേഷം  ജയസൂര്യയും ഓർഡിനറി അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം…

3 mins ago

അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയുടെ…

16 hours ago

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്.ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ: വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ & ഗവൺമെന്റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ…

16 hours ago

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ.ജെയിംസ്.കെ.ജോൺ

ലബക് (ടെക്സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള…

16 hours ago

കോർക്ക് റൂട്ട് ഉൾപ്പെടെ 20,000 വിമാന സർവീസുകൾ Lufthansa വെട്ടിക്കുറച്ചു

ജെറ്റ് ഇന്ധനത്തിന്റെ വില ഉയരുന്നതിന് പിന്നാലെ, ഒക്ടോബർ വരെ 20,000 ഹ്രസ്വ-ദൂര വിമാന സർവീസുകൾ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ലുഫ്താൻസ…

17 hours ago

ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ആരംഭിച്ചു

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയുടെ ഹ്രസ്വകാല, ഇടക്കാല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ നിരവധി നടപടികൾ ആരംഭിച്ചു.ഉപഭോക്താക്കളിലും…

20 hours ago