ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംഘടനകളുടെയും മറ്റും കൂട്ടായ്മയില്‍ കര്‍ഷക സമരത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഇന്ന് സിന്‍ഹുവില്‍ കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴോണ് പുതിയ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മുന്നേറ്റമായിരിക്കും ഇനി വരുന്ന ദിവസങ്ങളില്‍ നടക്കുവാന്‍ പോവുന്നതെന്ന് നേതാക്കള്‍ സൂചനകള്‍ നല്‍കി.
അതേസമയം ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറാവുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ തീരുമാനങ്ങള്‍ മാറ്റണമെന്നും ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ ഉടനെ തന്നെ ബ്രിട്ടീസ് എം.പിമാര്‍ക്ക് കത്തുകള്‍ അയക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതുവരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വരരുതെന്നും ഇതിനായി എം.പിമാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാത്ത അവസ്ഥയില്‍ ഇനി എന്ത് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. ഡിസംബര്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഹരിയാണയിലെ ടോള്‍ പ്ലാസകള്‍ തുറന്നു കൊടുക്കുമെന്നും അവര്‍ അറിയിച്ചു. എല്ലാ എംബസികളുടെ മുന്നിലും സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്താനും തീരുമാനിച്ചു.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…