ന്യൂയോര്‍ക്ക്: പലതരത്തിലുള്ള ക്രൂരതകളും മൃഗങ്ങളോട് ചെയ്യുന്നത് നമ്മള് കണ്ടതാണ്. ഇപ്പോഴിതാ ജീവനുള്ള കടല്‍പ്പശുവിന്റെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോനാള്‍ഡ് ട്രംപിന്റെ പേര് ആരോ പേര് കുത്തിയിരിക്കുന്നു. മിണ്ടാപ്രാണിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പോലീസ്. അമേരിക്കന്‍ നിയമപ്രകാരം കടുത്ത ശിക്ഷയായിരിക്കും കുറ്റവാളിക്ക് ലഭിക്കാന്‍ സാധ്യത.
ഫ്ളോറിഡയിലെ ഹോമോസാസ നദിയിലെ കടല്‍പ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് കണ്ടെത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളില്‍ ഒന്നാണ് ഈ കടല്‍പ്പശു. ഈ സാധുമൃഗത്തിനെ ഉപദ്രവിക്കുന്നത് നിയമപ്രകാരം വളരെ ശക്തമായ ശിക്ഷ ലഭിക്കുന്ന ഒന്നാണെന്ന് അറിഞ്ഞുകൊണ്ട് ആരോ ചെയ്തതായിട്ടാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നുന്നത്. ഇത് ചെയ്തയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന വ്യക്തിക്ക് 5000 യു.എസ്. ഡോളറാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്ക് ഫോഴ്സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…
ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…
കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…