ന്യൂയോര്‍ക്ക്: പലതരത്തിലുള്ള ക്രൂരതകളും മൃഗങ്ങളോട് ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ജീവനുള്ള കടല്‍പ്പശുവിന്റെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോനാള്‍ഡ് ട്രംപിന്റെ പേര് ആരോ പേര് കുത്തിയിരിക്കുന്നു. മിണ്ടാപ്രാണിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പോലീസ്. അമേരിക്കന്‍ നിയമപ്രകാരം കടുത്ത ശിക്ഷയായിരിക്കും കുറ്റവാളിക്ക് ലഭിക്കാന്‍ സാധ്യത.
ഫ്ളോറിഡയിലെ ഹോമോസാസ നദിയിലെ കടല്‍പ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് കണ്ടെത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളില്‍ ഒന്നാണ് ഈ കടല്‍പ്പശു. ഈ സാധുമൃഗത്തിനെ ഉപദ്രവിക്കുന്നത് നിയമപ്രകാരം വളരെ ശക്തമായ ശിക്ഷ ലഭിക്കുന്ന ഒന്നാണെന്ന് അറിഞ്ഞുകൊണ്ട് ആരോ ചെയ്തതായിട്ടാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നുന്നത്. ഇത് ചെയ്തയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന വ്യക്തിക്ക് 5000 യു.എസ്. ഡോളറാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…