തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇത്. ഇനിമുതല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിന് നികുതി ചിട്ട് ആവശ്യമില്ല. ഇത് വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് ആസ്വാസകരമാവും. പാട്ടത്തിനെടുത്തും അല്ലാതെയും മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കുന്നവര്‍ക്കും ഇത് വലിയൊരു ആശ്വാസമായിരിക്കും. അതേസമയം നികുതി ചീട്ടിന് പകരം കര്‍ഷകര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുമായുള്ള പാട്ട ഉടമ്പടിയില്‍ പ്രദേശത്തെ കൃഷി ഓഫീസര്‍ കൃഷിയെക്കുറിച്ചും വിളയെക്കുറിക്കും കൃഷിയിറക്കുന്ന ആളെക്കുറിച്ചുമുള്ള വിശദമായ സാക്ഷ്യപ്പെടുത്തല്‍ മതിയാവുംമെന്ന് കൃഷി ഡയറക്ടര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കര്‍ഷകരെ കൂടുതല്‍ അടുത്തറിഞ്ഞ് കേരള സര്‍ക്കാര്‍ നടത്തിയ ഒരു മുന്നേറ്റമായി ഇതിനെ കണാമെന്ന് കര്‍ഷകര്‍ ആശ്വാസത്തോടെ പറയുന്നു. എന്നാല്‍ ഇതുപോലെ കൃഷി ഇന്‍ഷൂറര്‍ ചെയ്യാന്‍ സാധ്യമാവാതെ നിരവധി കര്‍ഷകര്‍ മലപ്പുറം ജില്ലയില്‍ ദുരിതത്തിലായ വാര്‍ത്ത മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസം വിശദാമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പാട്ടകര്‍ഷകരുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ ഇന്‍ഷൂറന്‍സ് ഇല്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണന നല്‍കാറില്ലായിരുന്നു. എന്നാല്‍ ഈ തീരുമാനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസകരമാവും.
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…