ലോകമെങ്ങും ഭീതി ഉയർത്തി വ്യാപിക്കുകയാണ് കൊറോണ. പലയിടത്തും ആളുകൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ രോഗം വ്യാപിക്കുന്നു. എന്നാൽ ഇങ്ങ് കേരളത്തിൽ ആരെയും ഉപദ്രവിക്കാത്ത ഒരു കൊറോണയുണ്ട്. മൂവാറ്റുപുഴയിലെ ചെറുവട്ടൂർ ബീവിപ്പടിയിലുള്ള കൊറോണ ഒരു വസ്ത്ര വ്യാപാര സ്ഥാപനമാണ്. നാല് പതിറ്റാണ്ടിന് മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് ഇപ്പോഴാണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.
1975 ലാണ് പരീത് കൊറോണ ടെക്സ്റ്റൈൽസ് ആരംഭിക്കുന്നത്. പുതിയതായി ആരംഭിക്കാൻ പോകുന്ന കടയ്ക്കായി ഡിക്ഷണറിയിൽ പേരു തപ്പിയപ്പോഴാണ് കൊറോണ എന്ന പേരിൽ കണ്ണുടക്കിയത്.സൂര്യന് ചുറ്റുമുള്ള പ്രഭാവലയം എന്നായിരുന്നു വാക്കിന് അര്‍ഥം. അതോടെ സ്ഥാപനത്തിന് പേരായി. ടെക്സ്റ്റൈൽ തുടങ്ങി കുറെക്കാലം പരീതും അറിയപ്പെട്ടിരുന്നത് കൊറോണ പരീത് എന്ന പേരിലായിരുന്നു.
കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചതോടെ ഇതുവഴി പോകുന്ന ആളുകളുടെ കണ്ണിലും ടെക്സ്റ്റൈലിന്റെ പേരുടക്കി തുടങ്ങി. രണ്ട് തവണ നോക്കി ഉറപ്പിക്കും വായിച്ചത് ശരിയായി തന്നെയാണോയെന്ന്. ചിലർ നേരിട്ട് ചെന്ന് ചോദിക്കാനും തുടങ്ങി ഇത് തന്നെയാണോ പേരെന്നും.വരുന്നവരൊക്കെ കടയുടെ മുന്നിൽ നിന്ന് സെൽഫിയും എടുത്താണ് മടങ്ങുന്നത്. തന്റെ കടയുടെ പേര് ശ്രദ്ധയാകർഷിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ലോകത്തിന് വിപത്തായി മഹാമാരിയുടെ പേരും അതായതിൽ വിഷമമുണ്ടെന്നാണ് കട ഉടമയായ പരീത് പറയുന്നത്.
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…
ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…
കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…