ബീഹാർ: ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടികൊടുക്കാനും ഷേവ് ചെയ്ത് കൊടുക്കാനും ഗ്രാമവാസികൾ സ്ഥിരമായി കൊല്ലപ്പെട്ട ദിനേഷ് താക്കൂറിനെ നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ മുസോ ദേവി പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിപിൻ ദാസ് എന്നയാൾ ദിനേഷ് താക്കൂറിനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടു പോകുകയായിരുന്നു. പിറ്റേ ദിവസം
ഗ്രാമത്തിലെ കുളത്തിലാണ് ദിനേഷ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ രണ്ട് ബുള്ളറ്റുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അമർപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ആരോപണവിധേയനായ ബിപിൻദാസ് എന്നയാൾ ഒളിവിലാണെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഗ്രാമവാസികളെ ചോദ്യം ചെയ്ത് വരികയാണ് പൊലീസ്‍ ഇപ്പോൾ.
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന…
കൊച്ചി: അപകീർത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി…